ന്യൂദല്‍ഹി: ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമോ പ്രതികൂലമോ ആയ നിലപാടുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വ്യക്തിപരമായി ഉണ്ടാകാം. എന്നാല്‍, അത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രകടിപ്പിക്കരുതെന്ന് വി. മുരളീധരന് എംപി.
ശബരിമലയിലെ യുവതീപ്രവേശനത്തെ താന്‍ അനുകൂലിച്ചെന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചത്് ശരിയല്ല. ഒരു ഇംഗ്ലീഷ് ചാനലില്‍ ചര്‍ച്ചയ്ക്കിടെ നടത്തിയെന്ന് മലയാളം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രസ്താവന സന്ദര്‍ഭത്തിന് യോജിക്കാത്ത തരത്തില്‍ അടര്‍ത്തിയെടുത്ത് ഉപയോഗിക്കുകയാണ്.
ശബരിമലയില്‍ നക്സല്വാദികളായ യുവതികളെ പ്രവേശിപ്പിച്ച സംഭവത്തെ വഴിതിരിച്ചു വിടാനും അതില്‍ ആശയക്കുഴപ്പമുണ്ടാക്കാനുമുള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗൂഢാലോചനയാണ് സന്ദര്‍ഭത്തിന് യോജിക്കാത്ത തരത്തില്‍ ചര്‍ച്ചയില്‍ പറഞ്ഞതിനെ ഉപയോഗിക്കുന്നത്.
പരിപൂര്‍ണമായും ആ പ്രചാരണത്തെ നിഷേധിക്കുന്നു, മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: