അബുദാബി: കാല്‍പന്തിലെ ഏഷ്യന്‍ രാജാക്കന്മാരെ നിര്‍ണയിക്കുന്ന പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. എഎഫ്സി ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ യുഎഇ ബഹറിനുമായി ഏറ്റുമുട്ടും. അബുദാബിയിലെ സയ്യദ് സ്പോര്‍ട്സ് സിറ്റി സ്റ്റേിയിത്തില് രാത്രി ഒമ്പതരയ്ക്ക് മത്സരം ആരംഭിക്കും.
എട്ടുവര്‍ഷത്തിനുശേഷം ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയ ഇന്ത്യ നാളെ ആദ്യ പോരാട്ടത്തിനിറങ്ങും. തായ്ലന്ഡാണ് എതിരാളികള്‍. അബുദാബിയിലെ അല്‍ നഹ്യാന് സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എ യില്‍ മത്സരിക്കുന്ന ഇന്ത്യ രണ്ടാം റൗണ്ടിലെത്തുമെന്നാണ് പ്രതീക്ഷ.
ഇത്തവണ ഇതാദ്യമായി 24 ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. ആറു ഗ്രൂപ്പുകളിലായാണ് ടീമുകള്‍ മത്സരിക്കുക. ഓരോ ഗ്രൂപ്പിലും നാല് ടീമുകള്‍ വീതമുണ്ടാകും. ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുന്ന ടീമുകളും ഏറ്റവും മികച്ച് നാല് മൂന്നാം സ്ഥാനക്കാരും രണ്ടാം റൗണ്ടില്‍ കടക്കും.
രണ്ടാം റൗണ്ട് മത്സരങ്ങള്‍ ജനുവരി 20 ന് ആരംഭിക്കും. ക്വാര്‍ട്ടര്‍ ഫൈനലുകള്‍ 24, 25 തീയ്യതികളില്‍ അരങ്ങേറും സെമി ഫൈനലുകള്‍ 28, 29 തീയതികളില്‍ നടക്കും. ഫെബ്രുവരി ഒന്നിനാണ് ഫൈനല്‍. ഓസ്്ട്രേലിയയാണ് നിലവിലെ ജേതാക്കള്‍.
ഇന്ത്യയുടെ ഗ്രൂപ്പിലെ ഏറ്റവും ശക്തമായ ടീം ആതിഥേയരായ യുഎഇയാണ്. തായ്ലന്ഡും ബഹറിനും ലോക റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ പിന്നിലാണ്. അതിനാല്‍ രണ്ടാം സ്ഥാനക്കാരായി ഇന്ത്യക്ക് രണ്ടാം റൗണ്ടിലെത്താനായേക്കും.
മറ്റ് ഗ്രൂപ്പൂകള്‍: ബി: ഓസ്ട്രേലിയ, സിറിയ, പാലസ്തീന്, ജോര്‍ദാന്‍. ഗ്രൂപ്പ്് സി: ദക്ഷിണ കൊറിയ, ചൈന, കിര്‍ഗിസ്ഥാന്‍, ഫിലിപ്പിന്സ്്. ഗ്രൂപ്പ്് ഡി: ഇറാന്, ഇറാഖ്, വിയറ്റ്നാം, യമന്‍. ഗ്രൂപ്പ്് ഇ : സൗദി അറേബ്യ, ഖത്തര്‍, ലെബനന്, ഉത്തര കൊറിയ, ഗ്രൂപ്പ് എഫ്: ജപ്പാന്, ഉസ്ബകിസ്ഥാന്, ഒമാന്‍, തുര്‍ക്കുമെനിസ്ഥാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: