സിഡ്നി: മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണിയെ മറികടന്ന് ഋഷഭ് പന്തിന് പുതിയ നേട്ടം. സിഡ്നിയില്‍ 159 റണ്‍സ് അടിച്ച് കൂട്ടിയ താരം വിദേശ മണ്ണില്‍ ഉയര്‍ന്ന സ്കോര്‍ നേടുന്ന ഇന്ത്യന്‍ കീപ്പറായി. മഹേന്ദ്രസിങ് ധോണിയുടെ പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള റെക്കോഡാണ് പന്ത് തിരുത്തിക്കുറിച്ചത്. 2006 ല്‍ ഫൈസലാബാദില്‍ പാക്കിസ്ഥാനെതിരെ 148 റണ്‍സ് നേടിയാണ് ധോണി റെക്കോഡിട്ടത്്.
ഓസ്ട്രേലിയയില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് പന്ത്. ബംഗ്ലാദേശ് താരം മുഷ്ഫിഖര്‍ റഹീമിനൊപ്പം ഏഷ്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്ത് ഉയര്‍ന്ന സ്കോര്‍ നേടുന്ന ഏഷ്യന്‍ വിക്കറ്റ് കീപ്പറാകാനും പന്തിന് സാധിച്ചു. 2017-ല്‍ ന്യൂസിലാന്‍ഡിനെതിരെ വെല്ലിങ്ടണിലായിരുന്നു റഹീമിന്റെ 159 റണ്‍സ് നേട്ടം.
ഫാറൂഖ് എന്ഞ്ചിനിയറായിരുന്നു ഇതുവരെ ഓസ്ട്രേലിയയില്‍ ഏറ്റവും ഉയര്‍ന്ന് സ്കോര്‍ നേടിയ ഇന്ത്യന്‍ കീപ്പര്‍. 41 വര്‍ഷം മുമ്പ് അഡ്ലെയ്ഡില് 89 റണ്‍സ് നേടിയാണ് ഫാറൂഖ് റെക്കോഡിട്ടത്.
ഈ റെക്കോഡും ഇതോടെ പഴങ്കഥയായി. ഓസ്ട്രേലിയക്കെതിരെ ഏഴാം നമ്പരില്‍ ബാറ്റിങ്ങിനിറങ്ങി സെഞ്ചുറിയടിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് പന്ത്. ദത്ത് ഭാട്ക്കറാണ് പന്തിന് മുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരം. നേരത്തെ സ്റ്റമ്പിന് പിന്നില്‍ മികച്ച പ്രകടനം നടത്തിയ താരം ധോണിയുടെ പല റെക്കോഡുകളും മറികടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: