സിഡ്നി: പേസര്‍ പീറ്റര്‍ സിഡിലിനെയും സീനിയര്‍ ബാറ്റ്സ്മാന് ഉസ്മാന് ഖ്വാജയേയും ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിലേക്ക് മടക്കി വിളിച്ചു. പതിനാലംഗ ടീമിനെ ആരോണ്‍ ഫിഞ്ച് നയിക്കും.
എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിഡില്‍ ടീമില്‍ തിരിച്ചെത്തുന്നത്. പേസ് ത്രയങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കുമിന്‍സ്, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ക്ക് വിശ്രമം നല്കുന്ന സാഹചര്യത്തിലാണ് സിഡിലിനെ ടീമിലെടുത്തത്. 2010 ജനുവരിയില്‍ ശ്രീലങ്കക്കെതിരെയാണ് സിഡില്‍ അവസാനമായി ഓസീസിനായി പാഡ് അണിഞ്ഞത്്.
ഉസ്മാന് ഖ്വാജ രണ്ട് വര്‍ഷത്തിനുശേഷമാണ് ഏകദിന ടീമിലെത്തുന്നത്. ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് തഴയപ്പെട്ട മിച്ചല്‍ മാര്‍ഷിനെ ടീമിലുള്‍പ്പെടുത്തി. അതേമസയം ട്രാവിസ് ഹെഡ്, ഡാര്‍സി ഷോര്‍ട്ട്, ക്രിസ് ലിന് എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം ലഭിച്ചില്ല.
മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ജനുവരി 12 ന് ആരംഭിക്കും. സിഡ്നിയിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം 15 ന് അഡ്ലെയ്ഡിലും അവസാന മത്സരം 18 ന് മെല്‍ബണിലും അരങ്ങേറും.
ടീം: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഉസ്മാന് ഖ്വാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡസ്കോമ്പ്, ഗ്ലെന്‍ മാക്സ്വെല്, മാര്‍ക്കസ് സ്റ്റോയ്നിസ്, മിച്ചല്‍ മാര്‍ഷ്, അലക്സ് കാരി, ജെ. റിച്ചാര്ഡ്സണ്, ബില്ലി സ്റ്റാന്‍ലേക്ക്, ജേസണ്‍ ബഹ്്റന്ഡോര്ഫ്, പീറ്റര്‍ സിഡില്‍, നഥാന്‍ ലിയോണ്‍ , ആദം സാമ്പ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: