തിരുവനന്തപുരം: ശബരിമലയില്‍ ആചാരം ലംഘിക്കാന്‍ മുന്നിട്ടിറങ്ങിയ രഹ്നഫാത്തിമയ്ക്കെതിരെ പ്രതിഷേധിച്ചതിന് കേസെടുക്കണമെന്നുള്ള ബിഎസ്എന്‍എല്ലിന്റെ ആവശ്യം വിവാദത്തില്‍. മതവിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ച് സസ്പെന്‍ഷനില്‍ കഴിയുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരിയായ ഫാത്തിമ കഴിഞ്ഞ ദിവസം വകുപ്പുതല പരിശീലനത്തിന് തിരുവനന്തപുരത്ത് എത്തിയിരുന്നു. കൈമനത്തെ പരിശീലന കേന്ദ്രത്തില്‍ എത്തിയ രഹ്ന ഫാത്തിമയ്ക്കെതിരെ പ്രതിഷേധമുണ്ടായി.
കേസ് നടക്കുന്നതിനാല്‍ പരിശീലനത്തിനിരിക്കാന് പറ്റില്ലെന്ന് ഉന്നതോദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടും അതിന് വഴങ്ങാന്‍ രഹ്ന ഫാത്തിമ തയാറായില്ല. മാത്രമല്ല ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് ചില ജീവനക്കാരും പുറത്തുള്ളവരും നാമജപം നടത്തി പ്രതിഷേധിച്ചത്.
രഹ്ന ഫാത്തിമയുടെ സസ്പെന്ഷന് പിന്‍വലിച്ച് പരിശീലനത്തിന് പങ്കെടുപ്പിക്കാന്‍ ബിഎസ്എന്‍എല്ലിലെ ചില ഉന്നതര്‍ നീക്കം നടത്തിയിരുന്നു. പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ് എടുക്കണമെന്നാണ് ബിഎസ്എന്‍എല്‍ അഡ്മിനിസ്ട്രേഷന് വിഭാഗം ജനറല്‍ മാനേജര്‍ മ്യൂസിയം പോലീസിനോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്.
ബിഎസ്എന്‍എല്ലിന്റെ വിലയേറിയ ഉപകരണങ്ങള്‍ തല്ലിത്തകര്ത്തകേസ് എഴുതിത്തള്ളാന്‍ ആവശ്യപ്പെടുകയും പ്രധാനമന്ത്രിയെ അസഭ്യവര്‍ഷം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്ത ഉദ്യോഗസ്ഥരാണ് സസ്പെന്‍ഷനില്‍ കഴിയുന്ന ഫാത്തിമയ്ക്കുവേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: