തിരുവനന്തപുരം: ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍മസമിതി നടത്തിയ ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനമൊട്ടാകെ ഇടതു സര്‍ക്കാരും പോലീസും സംഘ പരിവാര്‍ പ്രവര്‍ത്തകരെയും അയ്യപ്പ ഭക്തരെയും വേട്ടയാടുന്നു.
ഹര്‍ത്താലില്‍ അക്രമം അഴിച്ചുവിട്ട സിപിഎമ്മുകാരെ അറസ്റ്റു ചെയ്യാതെയാണ് സംഘ പരിവാര്‍ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുന്നത്. 801 കേസ്സുകളിലായി 1369 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. 717 പേരെ കരുതല്‍ തടങ്കലിലും എടുത്തിട്ടുണ്ട്.
ഹര്‍ത്താലിനോടുനുബന്ധിച്ച് സിപിഎമ്മും എസ്ഡിപിഐയും നടത്തിയ അക്രമങ്ങള്‍ക്ക് ശമനമില്ല. തിരുവനന്തപുരത്തും കണ്ണൂരും കാസര്‍കോട്ടും പത്തനംതിട്ടയിലും സിപിഎമ്മുകാര്‍ കൊലവിളിയുമായി സംഘപരിവാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തകരുടെ വീടുകളും ആക്രമിച്ചു.
അക്രമങ്ങളെത്തുടര്ന്ന് ചിലയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നെടുമങ്ങാട്ടും കോഴിക്കോട് വടകരയിലും പേരാമ്പ്രയിലുമാണ് നിരോധനാജ്ഞ പ്രഖാപിച്ചത്.
കണ്ണൂര്‍ പുതിയ തെരുവിലെ ബിജെപി ഓഫീസ് കത്തിച്ചു. ഓഫീസിനുള്ളില്‍ ഉണ്ടായിരുന്ന രമേശന് ഗുരുതരമായി പൊള്ളലേറ്റു. രമേശിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫീസിലുണ്ടായിരുന്ന ഫോട്ടോകളും ഫ്ളക്സ് ബോര്‍ഡുകളും പ്രചാരണ സാമഗ്രികളും ഫര്‍ണിച്ചറുകളും കത്തിനശിച്ചു.
നെടുമങ്ങാട്, വലിയമല പോലീസ് സ്റ്റേഷന് പരിധികളില്‍ മൂന്ന് ദിവസത്തേക്ക് ജില്ലാകളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആര്‍എസ്എസ് വെള്ളനാട് താലൂക്ക് കാര്യവാഹ് പനയ്ക്കോട് വിഷ്ണുവിന്റെ വീടിനു നേരെ ബോംബെറിഞ്ഞു. പ്രകടനമായി എത്തിയ സിപിഐക്കാര്‍ സുരേഷിന്റെ ബ്യൂട്ടിപാര്‍ലര്‍ എറിഞ്ഞു തകര്‍ത്തു.
കാട്ടാക്കടയില്‍ ബിജെപി പ്രവര്‍ത്തകനായ അഖിലിന്റെ വീടിനു നേരെ കല്ലേറു നടത്തി. ഗുരുവായൂരിലെ ആര്‍എസ്എസ് കാര്യാലയത്തിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. കാസര്‍കോട്ട് എസ്ഡിപിഐക്കാര് നാല് അയ്യപ്പന്മാരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: