കൊച്ചി : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടയടച്ച തന്ത്രി ബ്രാഹ്മണനല്ലെന്നും ബ്രാഹ്മണ രാക്ഷസനാണെന്നും മന്ത്രി ജി. സുധാകരന്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. തന്ത്രിക്ക് അയ്യപ്പനോട് സ്നേഹമില്ല. സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയപ്പോള്‍ ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോയെന്നും അദ്ദേഹം ചോദിച്ചു.
തന്ത്രി സ്ഥാനം പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. എന്നാല്‍ ശബരിമലയില്‍ നിന്നും തന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: