ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ സംസ്ഥാനമൊട്ടാകെ സിപിഎം അഴിച്ചുവിട്ട അക്രമങ്ങള്‍ക്ക് മലപ്പുറത്തും ശമനമില്ല. വെള്ളിയാഴ്ച രാത്രി ചേളാരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ ബാര്‍ബര്‍ ഷോപ്പ് അടിച്ചുതകര്‍ത്തതാണ് അവസാനത്തേത്. പരിയാരത്ത് ലിനീഷിന്റെ ബാര്‍ബര്‍ ഷോപ്പാണ് തകര്‍ത്തത്. പൂട്ടുപൊളിച്ച് അകത്ത് കടന്ന അക്രമികള്‍ വിലപിടിപ്പുള്ള കണ്ണാടിയടക്കം എല്ലാ സാധനങ്ങളും തകര്‍ത്തു. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
വ്യാഴാഴ്ച രാത്രി വള്ളിക്കുന്ന ആനയറങ്ങാടിയിലെ ബിജെപി ഓഫീസിന് നേരെയും സിപിഎം ആക്രമണമുണ്ടായി. കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി ബിനേഷ് മണ്ണിലിന് ഗുരുതരമായി പരിക്കേറ്റു. തലക്കും കാലിനും പരിക്കേറ്റ ബിനേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഹര്‍ത്താല്‍ ദിവസം തിരൂര്‍ പുറത്തൂരില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. കൊടൂര് ബിജു(36), കുരുപറമ്പില് മണികണ്ഠന്(32) എന്നിവര്‍ക്കാണ് വെട്ടേറ്റത്. അന്ന് തന്നെ ചങ്ങരംകുളം, പൊ്നാനി ഭാഗത്ത് നിരവധി ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. പോലീസ് നടപടി ശക്തമാക്കിയെന്ന് പറയുമ്പോഴും ഇതുവരെ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ ഹര്‍ത്താലിന്റെ ഭാഗമായി പ്രതിഷേധ പ്രകടനം നടത്തിയതിന്റെ പേരില്‍ നൂറുകണക്കിന് കര്‍മസമിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: