മുംബൈ : ശബരിമലയിലെ യുവതീ പ്രവേശനത്തിന് എതിരെ മഹാരാഷ്ട്രയിലും വന്‍ പ്രതിഷേധം നടത്തി. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്ക് വാശി കേരള ഹൗസില്‍നിന്ന് മുന്നില്‍നടന്ന ഉപരോധത്തില്‍ നൂറുകണക്കിന് ഭക്തരാണ് പങ്കെടുത്തത്. കേരള മുഖ്യമന്ത്രിയും, പാര്‍ട്ടിയും, പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
ശബരിമല ആചാര സംരക്ഷണത്തിനായി കേരളത്തില്‍ കര്‍മ്മ സമിതി നടത്തുന്ന മുഴുവന്‍ പ്രതിഷേധ സമരങ്ങള്‍ക്ക് മഹാരാഷ്ട്രയിലെ മുഴുവന്‍ അയ്യപ്പഭക്തന്മാരുടെ പരിപൂര്‍ണ പിന്തുണ ഉണ്ടായിരിക്കുമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ രമേശ് കലമ്പൊലി അറിയിച്ചു. ആവശ്യമായി വരുന്നപക്ഷം സമരങ്ങള്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് വിശ്വാസികള്‍ മഹാരാഷ്ട്രയില്‍ നിന്നും കേരളത്തില്‍ എത്തും എന്നും അദ്ദേഹം പറഞ്ഞു.
ഒരു ദിവസം മുന്‍പ് മാത്രമാണ് ഉപരോധത്തെ കുറിച്ച് സംഘാടകര്‍ ഭക്തര്‍ക്ക് അറിയിപ്പ് നല്‍കിയത്. പ്രവര്‍ത്തി ദിനം ആയിരുന്നിട്ട് കൂടി മുംബൈ പോലുള്ള സ്ഥലങ്ങളില്‍ നിന്നും ഇത്രയും ആളുകള്‍ തടിച്ചുകൂടിയത് തങ്ങളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുവാന്‍ വേണ്ടിയാണ്. ഈ പ്രതിഷേധസംഗമം വന്‍ വിജയമാക്കി തീര്‍ക്കാന്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സംരക്ഷണസമിതി നന്ദി അറിയിച്ചു. പറമ്പില്‍ ജയകുമാര്‍, ദാമോദരന്‍ പിള്ള, റെജി സുനില്‍, ജയന് പിള്ള തുടങ്ങിയവരാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: