ന്യൂദല്‍ഹി : അഗസ്റ്റ് വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്ടര്‍ ഇടപാട് കേസിലെ ഇടനിലക്കാരനായ ക്രിസ്ത്യന്‍ മിഷേലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസ് പരിഗണിക്കുന്ന പ്രത്യേക ജഡ്ജി അരവിന്ദ് കുമാറാണ് മിഷേലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടത്. എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്.
അഗസ്റ്റ വെസ്റ്റലാന്‍ഡ് പണമിടപാടിലെ സിബിഐയുടെ റിപ്പോര്‍ട്ടും, എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തലും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മിഷേലിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ഇതിനെ തുടര്‍ന്ന് ഏഴു ദിവസത്തേയ്ക്ക് മിഷേലിനെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലും കോടതി വിട്ടിരുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റവെസ്റ്റയില് നിന്ന് 3600 കോടി രൂപയ്ക്ക് 12 വിവിഐപി ഹെലിക്കോപ്ടറുകള്‍ വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്നതാണ് കേസ്. ഇതില്‍ 225 കോടി രൂപയാണ് ഇടനിലക്കാരനായ മിഷേല്‍ കൈപ്പറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: