കൊച്ചി: തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ പ്രസാദ ലഡ്ഡു പാക്കിങ്ങിനായി ഇനി കടലാസ്സ് പെട്ടി. തിരുമല സപ്തസാനു ദേശത്തെ പരിസ്ഥിതി സൗഹൃദമാക്കുന്ന പദ്ധതിയോടനുബന്ധിച്ച് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനവുമായാണ് ലഡ്ഡു കടലാസ്സ് പെട്ടി നടപ്പിലാക്കുന്നത്, പ്രതിദിനം അഞ്ച് ലക്ഷം ലഡ്ഡുവാണ് വിതരണം ചെയ്യുന്നത്.
ഇതിനായി ഒരു ലക്ഷം ചെറു പെട്ടികള്‍ ഒരുക്കും. പത്ത് ദിവസം ലഡ്ഡു കേടുകൂടാതിരിക്കും. ഒരു ലഡ്ഡുവിന്റെ ഉല്പാദന ചെലവ് 37.33 രൂപയാണ്. ഭക്തര്‍ക്കിത് പത്ത് രൂപയ്ക്ക് ലഭിക്കും. അധിക ലഡ്ഡുവിന് 25രൂപയും. പ്രതിവര്‍ഷം 250 കോടി രൂപ നഷ്ടം സഹിച്ചാണ് പ്രസാദ വിതരണം.
1715 ആഗസ്റ്റ് 2നാണ് തിരുമല നൈവേദ്യമായി ലഡ്ഡു വിതരണം തുടങ്ങിയത്. 300 വര്‍ഷം പിന്നിട്ടതോടെ ക്ഷേത്ര അധികാരികള്‍ ലഡ്ഡു നൈവേദ്യത്തിന് പേറ്റന്റ് കരസ്ഥമാക്കുകയും ചെയ്തു. 620 പേരാണ് ലഡ്ഡു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.
2018 സപ്തംബര്‍ 30ന് നടത്തിയ 5,13,566 ലഡ്ഡു വിതരണമാണ് റെക്കാര്‍ഡ്. പുതിയ തീരുമാനത്തിലൂടെ തിരുപ്പതി നഗരിയില്‍ ആയിരങ്ങള്‍ക്ക് തൊഴിലവസരമുണ്ടാകും. 2018 നവംബര്‍ 15ന് തിരുമലനഗരിയില് പ്ലാസ്റ്റിക് മുക്തപദ്ധതിക്ക് തുടക്കമായി. ഇതോടെ ഇവിടെയുള്ള 4000 കടകളില്‍ നിന്നും അധികൃതര്‍ പ്ലാസ്റ്റിക് ഇനങ്ങള്‍ നീക്കം ചെയ്തു. പ്രതിദിനം ഒന്നര ലക്ഷത്തിലേറെ ഭക്തജനങ്ങളാണ് തിരുമലയില്‍ എത്തുന്നതെന്നാണ് കണക്ക്. ജനുവരി 15 മുതല്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് മുക്ത ദേശമാക്കാനാണ് ക്ഷേത്ര അധികാരികള്‍ തീരുമാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: