കോഴിക്കോട്: എട്ട്, ഒന്‍പത് തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കില്‍ വാഹനങ്ങള്‍ തടയില്ലെന്നും കടകള്‍ അടപ്പിക്കില്ലെന്നും ട്രേഡ് യൂണിയന്-സര്‍വീസ് സംഘടന സംയുക്ത സമിതി ഭാരവാഹികള്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പണിമുടക്കില്‍ നിന്ന് ആശുപത്രികളടക്കമുള്ള അവശ്യ സര്‍വീസുകള്‍, മാധ്യമസ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തിന്റെ പ്രത്യേകസാഹചര്യം പരിഗണിച്ച് ടൂറിസം മേഖലയെ പണിമുടക്കില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കില്‍ ബിഎംഎസ് പങ്കെടുക്കുന്നില്ലെന്നും എളമരം കരീം എംപി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പണിമുടക്ക് ഹര്‍ത്താലോ ബന്ദോ ആകരുതെന്നും കടകള്‍ തുറക്കുമെന്നും കഴിഞ്ഞദിവസം കോഴിക്കോട് ചേര്‍ന്ന വ്യാപാരി സംഘടനകളുടെ സംയുക്തയോഗം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: