സിഡ്നി: ബാറ്റിങ്ങിന് പിന്നാലെ ബൗളിങ്ങിലും ഇന്ത്യ കരുത്തുകാട്ടിയതോടെ ഓസീസ് തകരുകയാണ്. ഇന്ത്യയുടെ റണ്‍മലയിലേക്ക് ബാറ്റ് പിടിക്കുന്ന ആതിഥേയരുടെ മുന്നിരക്കാരൊക്കെ ആയുധംവച്ച് കീഴടങ്ങിക്കഴിഞ്ഞു. നാലാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ മഴയും വെളിച്ചക്കുറവും മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ആറിന് 236 റണ്‍സെന്ന നിലയിലാണ് ഓസീസ്.
ഫോളോഓണ്‍ ഒഴിവാക്കാന്‍ സ്കോര്‍ബോര്‍ഡില്‍ ഇനിയും റണ്‍സ് കയറണം. നാല് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യന്‍ സ്കോര്‍ (622) എത്തിപ്പിടിക്കാന്‍ അവര്‍ക്ക് ഇനി 386 റണ്‍സ് കൂടി വേണം. ഹാന്‍ഡ്സ്കോമ്പും (28) കമിന്‍സുമാണ്(25) ക്രീസില്‍. സ്പിന്നിനെ തുണച്ചുതുടങ്ങിയ പിച്ചില്‍ ഇനിയുള്ള ബാറ്റ്സ്മാന്മാര്ക്ക് പിടിച്ചുനില്‍ക്കാനാകുമോയെന്ന് കണ്ടറിയണം.
വിക്കറ്റ് നഷ്ടം കൂടാതെ 24 റണ്‍സെന്ന സ്കോറിന് കളി തുടങ്ങിയ ഓപ്പണര്‍മാരായ ഹാരിസും ഖ്വാജയും കരുതലോടെയാണ് ബാറ്റ് വീശിയത്. നല്ല തുടക്കവും അവര്‍ സമ്മാനിച്ചു. എന്നാല്‍ ഉച്ചഭക്ഷണത്തിനുശേഷം അഞ്ചു വിക്കറ്റുകള്‍ നഷ്ടമായതോടെ ഓസീസ്് ദുരിതക്കയത്തിലായി. മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലാബുസ്ഷെയ്ന്‍, ഷോണ്‍ മാര്‍ഷ്, ട്രാവിസ് ഹീഡ് എന്നിവര്‍ കൂടാരം കയറിയത്. ചായ്ക്കുശേഷം നായകന് ടിം പെയ്നും വീണു.
സ്പിന്നര്‍മാരായ ജഡേജയും കുല്‍ദീപ് യാദവുമാണ് ഓസീസിനെ തകര്‍ച്ചയിലേക്ക്് തള്ളിയിട്ടത്. കുല്‍ദീപ് യാദവ് 24 ഓവറില്‍ 71 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ജഡേജ 62 റണ്‍സിന് രണ്ട് ബാറ്റ്സ്മാന്മാരെ മടക്കി അയച്ചു.
ഓപ്പണര്‍ ഹാരിസ് ആണ് ആതിഥേയരുടെ ടോപ്പ്് സ്കോറര്‍. ഓസീസിന് മികച്ച തുടക്കം ഒരുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഈ ബാറ്റ്സ്മാന് 120 പന്തില്‍ എട്ട് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 79 റണ്‍സ് നേടി. ആദ്യ വിക്കറ്റില്‍ ഖ്വാജയുമൊത്ത് 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കുല്‍ദീപിന്റെ സ്പിന്നില്‍ ഖ്വാജ (27) വീണതോടെയാണ് ഈ പാര്‍ട്ട്നര്‍ഷിപ്പ് തകര്‍ന്നത്. ഖ്വാജയ്ക്ക് പിന്നാലെ ഹാരിസും പുറത്തായി. ജഡേജയുടെ തിരിയുന്ന പന്തില്‍ സ്റ്റമ്പ് ഇളകിത്തെറിച്ചു.
ഷോണ്‍ മാര്‍ഷ് വന്നപാടെ മടങ്ങി. ജഡേജയുടെ പന്തില്‍ രഹാനെ ക്യാച്ചെടുത്തു. നേരിട്ടത് പതിമൂന്ന് പന്ത് മാത്രം. കിട്ടിയത് എട്ട് റണ്‍സും. ലബുഷെയ്ന് കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം നടത്തി. 95 പന്ത് നേരിട്ട ഈ ബാറ്റ്സ്മാന് 38 റണ്‍സുമായാണ് മടങ്ങിയത്്. ഏഴു പന്ത് അതിര്‍ത്തികടത്തി.
മുഹമ്മദ് ഷമിയുടെ പന്തില്‍ ബാറ്റ്വെച്ച ലാബുസ്ഷെയ്ന്‍ രഹാനെയുടെ പിടിയിലൊതുങ്ങി. പിന്നീട് ഹെഡ് (20) പുറത്തായി. കുല്‍ദീപ് സ്വന്തം ബൗളിങ്ങില്‍ ഹെഡിനെ പിടികൂടി.
ക്യാപ്റ്റന്‍ ടിം പെയ്നെ നിലയുറപ്പിക്കും മുമ്പ് കുല്‍ദീപ് യാദവ് വീഴ്ത്തി. കറങ്ങിത്തിരിഞ്ഞ പന്തില്‍ പെയ്നിന്റെ സ്റ്റമ്പ് തെറിച്ചു. അഞ്ചു റണ്‍സാണ് സമ്പാദ്യം. പതിനാല് പന്ത് നേരിട്ട പെയ്ന് ഒരു ബൗണ്ടറിയടിച്ചു.
നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ടുനില്‍ക്കുകയാണ്. സിഡ്നി ടെസ്റ്റില്‍ തോറ്റില്ലെങ്കില്‍ ഇന്ത്യക്ക് ഓസീസ് മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര വിജയമെന്ന ചരിത്രനേട്ടം സ്വന്തമാക്കാനാകും.
സ്കോര്‍ബോര്‍ഡ്്
ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ് ഏഴു വിക്കറ്റിന് 622 ഡിക്ലയേര്‍ഡ്.
ഓസ്ട്രേലിയ ഒന്നാം ഇന്നിങ്ങ്സ്: എം.എസ്. ഹാരിസ് ബി ജഡേജ 79, യു.ടി ഖ്വാജ സി പൂജാര ബി കുല്‍ദീപ് യാദവ് 27, എം.ലബുഷെയ്ന് സി രഹാനെ ബി മുഹമ്മദ് ഷമി 38, എസ്.ഇ. മാര്‍ഷ് സി രഹാനെ ബി ജഡേജ 8, ടി.എം. ഹെഡ് സി ആന്‍ഡ് ബി കുല്‍ദീപ് യാദവ് 20, പി.എസ്.പി. ഹാന്‍ഡ്സ്കോമ്പ് നോട്ടൗട്ട് 28, ടി.ഡി. പെയ്ന് ബി കുല്‍ദീപ് യാദവ് 5, പി.ജെ. കുമിന്‍സ് നോട്ടൗട്ട് 25, എക്സ്ട്രാസ് 6 , ആകെ ആറു വിക്കറ്റിന് 236.
വിക്കറ്റ് വീഴ്ച: 1-72, 2-128, 3-144, 4-152, 5-192, 6-198.
ബൗളിങ്ങ്: മുഹമ്മദ് ഷമി 16-1-54-1, ജെ. ജെ. ബുംറ 16-4-43-0, ജഡേജ 27്.3 – 9-62-2, കുല്‍ദീപ് യാദവ് 24-6-71-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: