മൗണ്ട് മഗ്നൂയി : തിസര പെരേര പൊരുതിക്കുറിച്ച കന്നി സെഞ്ചുറിക്കും ശ്രീലങ്കയെ തോല്‍വിയില്‍ നിന്ന് കരകയറ്റിയില്ല. രണ്ടാം ഏകദിനത്തില്‍ സന്ദര്‍ശകരെ 21 റണ്‍സിന് തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി.
320 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ശ്രീലങ്ക ഒരുഘട്ടത്തില്‍ ഏഴിന് 128 റണ്‍സെന്ന നിലയില്‍ തകര്‍ന്നതാണ്. പിന്നീട് പെരേര നടത്തിയ പോരാട്ടത്തില്‍ അവര്‍ 298 റണ്‍സിലെത്തി ബാറ്റ് താഴ്ത്തി. 74 പന്തില്‍ എട്ട് ഫോറും പതിമൂന്ന് സിക്സറും അടക്കം 140 റണ്‍സ് കുറിച്ചാണ് പെരേര മടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റിന് 319 റണ്‍സ് എടുത്തു. ടെയ്ലര് 90 റണ്‍സും മണ്‍റോ 87 റണ്‍സും നേടി. മികച്ച തുടക്കം ലഭിച്ച ശ്രീലങ്ക ഒരു ഘട്ടത്തില്‍ രണ്ടിന് 112 റണ്‍സെന്ന നിലയിലായിരുന്നു. ഇരുപത് റണ്‍സിന് അഞ്ചുവിക്കറ്റുകള്‍ നഷ്ടമായതോടെ അവര്‍ തകര്‍ന്നു.
ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡ് 45 റണ്‍സിന് ശ്രീലങ്കയെ തോല്‍പ്പിച്ചിരുന്നു. സ്കോര്‍: ന്യൂസിലന്‍ഡ് 50 ഓവറില്‍ ഏഴു വിക്കറ്റിന് 139. ശ്രീലങ്ക 46.2 ഓവറില്‍ 298.
പ്രതികരിക്കാൻ ഇവിടെ എഴുതുക: