ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്സിനെ പുറത്തിരുത്തി സഖ്യമുണ്ടാക്കാന്‍ എസ്പി (സമാജ്വാദി പാര്‍ട്ടി) -ബിഎസ്പി (ബഹുജന്‍ സമാജ്വാദി പാര്‍ട്ടി) ധാരണ. അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളിനെ സഖ്യത്തിലുള്പ്പെടുത്താനും എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും ദല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു. അതേസമയം രാഹുലിന്റെയും സോണിയയുടെയും മണ്ഡലങ്ങളായ അമേത്തിയിലും റായ്ബറേലിയിലും മത്സരിക്കില്ല.
സീറ്റ് വിഭജനം 15ന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനിക്കും. ആര്‍എല്‍ഡിക്ക് മൂന്ന് സീറ്റ് ലഭിക്കുമെന്നാണ് സൂചന. 2014ല്‍ 42.63 വോട്ടോടെ 71 സീറ്റാണ് ബിജെപി യുപിയില്‍ നേടിയത്. സഖ്യകക്ഷിയായ അപ്നാദള്‍ രണ്ടിടത്തും ജയിച്ചു. എസ്പി അഞ്ചിലൊതുങ്ങിയപ്പോള് ബിഎസ്പി സംപൂജ്യരായി. 7.53 ശതമാനം വോട്ടും രണ്ട് സീറ്റുമായിരുന്നു കോണ്‍ഗ്രസ്സിന്. അടുത്തിടെ ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ സഖ്യത്തിന് ജയിക്കാന്‍ സാധിച്ചിരുന്നു.
എതിര്‍പ്പ് രാഹുലിനോട്
കോണ്‍ഗ്രസ്സിനെ ഒഴിവാക്കാന്‍ എസ്പിക്കും ബിഎസ്പിക്കും കാരണങ്ങള്‍ ഏറെയുണ്ടെങ്കിലും രാഹുല്‍ ഗാന്ധിയുടെ കഴിവുകെട്ട നേതൃത്വമാണ് പ്രധാനം. രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുത്തതിന് ശേഷം ഇരുപാര്‍ട്ടികളും പ്രധാനപ്പെട്ട പ്രതിപക്ഷ യോഗങ്ങള്‍ ബഹിഷ്കരിച്ചിരുന്നു. സോണിയയെപ്പോലെ ജൂനിയറായ രാഹുലിനെ പരിഗണിക്കാനാവില്ലെന്നാണ് അഖിലേഷിന്റെയും മായാവതിയുടെയും നിലപാട്. മധ്യപ്രദേശില്‍ മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് അഖിലേഷ് രംഗത്തുവന്നു. പിന്തുണ പുനരാലോചിക്കേണ്ടി വരുമെന്ന് മായാവതിയും വ്യക്തമാക്കി.
കോണ്‍ഗ്രസ്സിന് തിരിച്ചടി
ഏറ്റവും കൂടുതല്‍ ലോക്സഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന യുപിയില്‍ ഒറ്റക്ക് മത്സരിച്ചാല്‍ ഒരു സീറ്റിലും കെട്ടിവച്ച കാശ് കിട്ടാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. വിശാലസഖ്യമായിരുന്നു പ്രതീക്ഷ. അമേത്തിയും റായ്ബറേലിയും സുരക്ഷിതമല്ല. അമേത്തി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നിരവധി തവണയാണ് മണ്ഡലം സന്ദര്‍ശിച്ചത്. കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളും നടപ്പാക്കി. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ സോണിയ മത്സരിക്കുമോയെന്നും ഉറപ്പില്ല. നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലം നിലനിര്‍ത്താന്‍ പകരം ആരെന്നതാണ് പാര്‍ട്ടിയെ കുഴക്കുന്നത്.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ഫെഡറല്‍ മുന്നണിയോടാണ് സഖ്യത്തിന് താല്പര്യമെന്നതും കോണ്‍ഗ്രസ്സിനെ ആശങ്കപ്പെടുത്തുന്നു. ഒറ്റക്ക് മത്സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് രാജ്യസഭാ എംപി പി.എല്‍. പൂണിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: