പാലക്കാട്: ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൊളിക്കാന്‍ ആസൂത്രിത നീക്കം. ഏതുതരത്തിലും ഹര്‍ത്താല്‍ പൊളിക്കാന്‍ പാലക്കാട് എസ് പി ദേബേഷ് കുമാര്‍ ബഹ്റ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കുന്ന വയര്‍ലസ് സന്ദേശം പുറത്ത്. ഹര്‍ത്താല്‍ പൊളിക്കാന്‍ സര്‍ക്കാര്‍ പുറകിലുണ്ടാകുമെന്നും അദ്ദേഹം പറയുന്നുണ്ട്. തികച്ചും രാഷ്ട്രീയ നിലപാട് പുലര്‍ത്തിയാണ് എസ്പി നിര്‍ദ്ദേശം നല്‍കിയത്.
കര്‍മ്മസമിതി പ്രവര്‍ത്തകരെ ആക്രമിക്കാന്‍ സിപിഎമ്മിന് ഒത്താശ ചെയ്തതും ജില്ലാപോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് ഇതിലൂടെ വ്യക്തം.
ഹര്‍ത്താലിന് തലേന്ന് പലനേതാക്കളെയും പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലിലാക്കാനും നിര്‍ദ്ദേശം നല്‍കുന്നുണ്ട്. രാത്രി അറസ്റ്റ് ചെയ്യരുതെന്നും അതു കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും പുലര്‍ച്ചെ മതിയെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
ഹര്‍ത്താല്‍ ദിനത്തില്‍ സമാധാനപരമായി പ്രകടനം നടത്തിയ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരെ ഗവ.വിക്ടോറിയ കോളേജിന് സമീപം തടഞ്ഞത് എസ്പിയുടെ നേതൃത്വത്തിലായിരുന്നു. സിപിഎം-സിപിഐ പാര്‍ട്ടി ഓഫീസുകള്‍ക്ക് സംരക്ഷണം നല്കാന് വേണ്ടിയായിരുന്നു ഇത്. ഇതിനിടെ വിക്ടോറിയ കോളേജില്‍ നിന്നും പാര്‍ട്ടി ഓഫീസുകളില്‍ നിന്നും കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ കുപ്പിയും,കല്ലേറുമുണ്ടായി. മാത്രമല്ല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശുകയും, ഗ്രനേഡ് എറിയുകയും ചെയ്തു.
പോലീസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇതിനിടെ പോലീസ് സിപിഐയുടെ പാര്‍ട്ടി ഓഫീസിലേക്ക് കല്ലെറിഞ്ഞ് വാഹനങ്ങള്‍ തകര്‍ത്തു. ഓഫീസ് തകര്‍ത്തത് പോലീസാണെന്ന് സിപിഐ പ്രവര്‍ത്തകര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. വൈകിട്ട് സിപിഎം ഗുണ്ടകള്‍ നഗരത്തില്‍ നടത്തിയ പ്രകടനത്തിനും അക്രമങ്ങള്‍ക്കും ഒത്താശചെയ്തതും പോലീസാണ്. വടിവാളും, ബോംബും ഉള്‍പ്പെടെ മാരകായുധങ്ങളുമായെത്തിയ സിപിഎം പ്രവര്‍ത്തകരെ തടയുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ പോലീസ് തയ്യാറായില്ല. പകരം അവര്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു. പോലീസിന്റെ ഒത്താശയോടെയാണ് ബിജെപി ജില്ലാകമ്മറ്റി ഓഫീസിലേക്ക് ബോംബെറിഞ്ഞത്. ബിജെപി ഓഫീസിനുനേരെയാണ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: