ദുബായ്: ശബരിമല തന്ത്രിയെ ഒരു മന്ത്രി രാക്ഷസനെന്ന് വിളിച്ചത് രാക്ഷസന്റെ മന്ത്രിസഭയില്‍ അംഗമായതിനാലാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. തന്ത്രിയെ മാറ്റാന്‍ മന്ത്രിക്ക് അവകാശമില്ല. ഇങ്ങനെ സംസ്കാരശൂന്യരായ മന്ത്രിമാരും ധാര്‍ഷ്ട്യം നിറഞ്ഞ മുഖ്യമന്ത്രിയും കേരളത്തെ കുരുതിക്കളമാക്കിയെന്നും മുരളീധരന് കുറ്റപ്പെടുത്തി.
ശബരിമല യുവതീ പ്രവേശനത്തിനുശേഷം നടയടച്ച് ശുദ്ധിക്രിയ നടത്തിയതിനെതിരെ മന്ത്രി ജി. സുധാകരന് പ്രസ്താവന നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രിക്കെതിരെ മുരളീധരന് രൂക്ഷ വിമര്‍ശനവുമായി രംഗതെത്തിയത്. സംഘര്‍ഷത്തില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി മനപ്പൂര്‍വം കലാപങ്ങള്‍ സൃഷ്ടിക്കുകയാണ്. കേരളത്തിലെ ക്രമസമാധാനനില നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്കോ മറ്റു മന്ത്രിക്കോ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാതിപ്പിശാചിന്റെ പ്രതീകമായ ശബരിമല തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞിരുന്നു. പൂന്താനത്തെപ്പോലെ ശുദ്ധനായ ബ്രാഹ്മണനല്ല അദ്ദേഹമെന്നും ബ്രാഹ്മണന് രാക്ഷസനായാല്‍ ഏറ്റവും ഭീകരനായിരിക്കുമെന്നുമാണ് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: