ന്യൂദല്‍ഹി : ഭീകരസംഘടനയായ ലഷ്കറെ തോയ്ബയിലെ അംഗമെന്ന് കരുതുന്ന ഷബ്ബീര്‍ അഹമ്മദ് ലോണിനെതിരെ എന്‍ഫോഴ്സ്മെന്റ ഡയറക്ടേറ്റ് കുറ്റപത്രം നല്കി. കളളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ദല്‍ഹി പ്രത്യേക കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.കെ.മേത്തയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
എന്‍ഫോഴ്സ്മെന്റ് ലോണിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ വിദേശ കറന്‍സി കണ്ടു കെട്ടിയിരുന്നു. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടിയാണ് ലോണ്‍ ഇതു സൂക്ഷിച്ചതെന്നാണ് കുരുതുന്നത്.
ലഷ്കറുമായി ബന്ധമുണ്ടെന്ന കണ്ടെത്തലില്‍ 2007 ലാണ് ലോണ്‍ അറസ്റ്റിലാവുന്നത്. ഇയാളില്‍ നിന്ന് കൈത്തോക്കും വിദേശ കറന്‍സികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: