കോഴിക്കോട്: വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള സിപിഎം നീക്കം പൊളിഞ്ഞു. പേരാമ്പ്രയില്‍ മുസ്ലിംപള്ളി ആക്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായതോടെ പൊളിഞ്ഞത് കലാപത്തിനുള്ള നീക്കം. ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം നടന്ന അക്രമം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാനും അതുവഴി കലാപമഴിച്ചുവിടാനുമായിരുന്നു പരിപാടി.
സിപിഎം ചെറുവണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറി മടമുള്ള മാണിക്കോത്ത് അതുല്‍ദാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതുല്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പേരാമ്പ്ര-കുറ്റ്യാടി റോഡിലുള്ള ജുമാ മസ്ജിദിനു നേരെയാണ് കല്ലെറിഞ്ഞത്. എട്ടു സിപിഎമ്മുകാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് നടന്ന ഡിവൈഎഫ്ഐ അക്രമത്തില്‍ പള്ളിയുടെ മുന്‍ഭാഗത്തുള്ള തൂണിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അംഗശുദ്ധി വരുത്തുന്ന സ്ഥലത്തും വരാന്തയിലും കല്ലുകള്‍ വന്നു പതിക്കുകയും ചെയ്തിരുന്നു.
മതസ്പര്‍ധ ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് അതുല്ദാസും സംഘവും കല്ലെറിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. പള്ളിക്കമ്മിറ്റി പ്രസിഡന്റ് എം.കെ.സി. കുട്ട്യാലിയുടെ പരാതിയിലാണ് അറസ്റ്റ്. പള്ളിക്കമ്മിറ്റി സമയോചിതമായി നടത്തിയ ഇടപെടലും സിപിഎം നാടകം പൊളിയാന്‍ കാരണമായി.
ബിജെപി പ്രകടനമെന്ന് കരുതി യുഡിഎഫ് പ്രകടനത്തെ ആക്രമിക്കുകയും അതേ സമയത്ത് ഡിവൈഎഫ്ഐക്കാര്‍ പള്ളിക്ക് കല്ലെറിയുകയുമായിരുന്നു. ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ്സാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന് പള്ളി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: