കോഴിക്കോട് : ശബരിമലയില്‍ വിശ്വാസികളോട് സര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരതയെന്ന് രാജ്യസഭ എംപി രാകേഷ് സിന്‍ഹ. കേരളത്തില്‍ ആഭ്യന്തരകലാപം നടക്കുകയാണെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എംഎ കൃഷ്ണന് നവതി ആഘോഷത്തോട് അനുബന്ധിച്ച് തപസ്യ കോഴിക്കോട് സംഘടിപ്പിച്ച മാധ്യമസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാര്‍ അയ്യപ്പഭക്തരുടെ വിശ്വാസം ഹനിക്കുന്ന നടപടികളാണ് കൈക്കൊളളുന്നത്. ശബരിമല വിഷയത്തില്‍ ഗുരുതരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും രാജ്യസഭ എംപി രാകേഷ് സിംഹ പറഞ്ഞു. സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാനാകാത്ത മുഖ്യമന്ത്രി പിണറായി വിജയന് രാജി വയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രഭാഷണം നടത്തി.ജനം ടിവി എംഡി പി.വിശ്വരൂപനെ ചടങ്ങില്‍ ആദരിച്ചു. തപസ്യ വര്‍ക്കിങ് പ്രസിഡന്റ് പ്രഫ.പി.ജി.ഹരിദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി യുപി. സന്തോഷ്, പി.ബാലകൃഷ്ണന്, ഉള്ളൂര്‍ എം പരമേശ്വരന്, ശ്രീശൈലം ഉണ്ണികൃഷ്ണന്, എം.കെ.അനുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: