ന്യൂദല്‍ഹി: പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് അധികവിഭവം സമാഹരിക്കാന്‍ ചരക്കു സേവന നികുതിയില്‍ ആഭ്യന്തരമായി സെസ് അനുവദിക്കണമെന്ന കേരളത്തിന്റെ നിര്‍ദേശത്തിന് ജിഎസ്ടി മന്ത്രിതല സമിതിയില്‍ അംഗീകാരം.
ഒരു ശതമാനം സെസ് ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. സെസിന്റെ കാലയളവ്, ഉത്പന്നങ്ങള്‍, കാലാവധി എന്നിവ സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാം. ഒന്നോ രണ്ടോ വര്‍ഷം സെസ് പിരിക്കാം. നിര്‍ദേശം പൂര്‍ണ അംഗീകാരത്തിനായി പത്തിന് നടക്കുന്ന ജിഎസ്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സമര്‍പ്പിക്കും. കേരളത്തോടു അനുഭാവപൂര്‍വമായ സമീപനമാണു ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി അധ്യക്ഷനായ യോഗത്തില്‍ സ്വീകരിച്ചതെന്നു ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
ഒന്നരക്കോടി വരെ വിറ്റുവരവുള്ള വാണിജ്യസംരംഭകര്ക്ക് അനുമാന നികുതി കൊണ്ടുവരാനും തീരുമാനമുണ്ട്. ഇതു നടപ്പായാല്‍ വ്യാപാരികള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകും. സേവന രംഗത്തെ കോമ്പോസിഷന്‍ നികുതിയാണ് മറ്റൊന്ന്. ഇപ്പോള്‍ 18 ശതമാനം വരെയുള്ള നികുതി 5-8 ശതമാനത്തിലേക്കു കുറയാന്‍ ഇത് ഇടയാക്കുമെന്നു ഐസക്ക് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: