തിരുവനന്തപുരം: ഹര്‍ത്താല്‍ ദിവസം നടന്ന അക്രമങ്ങളുടെ മറവില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യാന്‍ നീക്കം. പ്രതിഷേധത്തിലോ പ്രകടനത്തിലോ നേരിട്ട് പങ്കെടുത്തില്ലെങ്കിലും നേതാക്കളെ കേസില്‍ പ്രതികളാക്കും.
സിപിഎം നിര്‍ദേശിക്കുന്ന നേതാക്കളെ ജയിലിലിടാനാണ് പോലീസിന് കിട്ടിയിരിക്കുന്ന നിര്‍ദേശം. ആര്‍എസ്എസ് നേതാക്കള്‍ നേരിട്ടിറങ്ങിയാണ് അക്രമം നടത്തിയതെന്ന സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഇതിന്റെ വ്യക്തമായ സൂചനയാണ്.
ശബരിമല കര്‍മസമിതിയുടെ പ്രക്ഷോഭ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരില്‍ ആര്‍എസ്എസ് നേതാക്കളുമുണ്ട്. അതിനാല്‍ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ മാത്രം അറസ്റ്റ് ചെയ്തതുകൊണ്ട് കാര്യമില്ല. മുഖ്യമന്ത്രിക്കെതിരെ സമരം ശക്തമാക്കാന്‍ കര്‍മസമിതിയും പിന്തുണ നല്കാന് ആര്‍എസ്എസും തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ നേതാക്കളുടെ സാന്നിധ്യം ഒഴിവാക്കണം. ഇതിന് കള്ളക്കേസ്സെടുത്താണെങ്കിലും നേതാക്കളെ അറസ്റ്റ് ചെയ്യണം എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിനു നല്കിയ ഉത്തരവ്.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1772 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ 5397 പേര് അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 731 പേര് റിമാന്‍ഡിലാണ്. അരലക്ഷം പേരെ പ്രതികളാക്കാനാണ് പോലീസ് ശ്രമം.
ഹര്‍ത്താല്‍ ദിനത്തില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളും ആര്‍എസ്എസ് പട്ടികയില്‍പ്പെടുത്തും. പൊതുമുതല്‍ നശിപ്പിച്ചാല്‍ നാശനഷ്ടം ഈടാക്കാം. എന്നാല്‍, ഹര്‍ത്താലില്‍ കാര്യമായി പൊതുമുതല്‍ നശിപ്പിക്കപ്പെട്ടിട്ടില്ല. സ്വകാര്യ വ്യക്തികള്‍ക്കുണ്ടായ നഷ്ടം അറസ്റ്റിലാകുന്നവരെക്കൊണ്ട് കൊടുപ്പിക്കാനുള്ള നീക്കവും പോലീസ് നടത്തും.
സിപിഎം നിര്‍ദേശപ്രകാരം നിരപരാധികള്‍ക്കെതിരെ കള്ളക്കേസെടുക്കുന്നതിനെ നല്ലൊരു വിഭാഗം പോലീസുകാരും എതിര്‍ക്കുന്നുണ്ട്. അവരെ പാര്‍ട്ടി നേതാക്കളെ കൊണ്ട് പരസ്യമായി വിമര്‍ശിക്കുകയും നടപടിക്ക് വിധേയരാക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ്.
പന്തളത്ത് കര്‍മസമിതി പ്രവര്‍ത്തകനെ കല്ലെറിഞ്ഞു കൊന്നതിന് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതും പേരാമ്പ്രയില്‍ പള്ളിക്ക് കല്ലെറിഞ്ഞ സിപിഎം നേതാവ് പിടിയിലായതും പോലുള്ള നടപടികള്‍ ഉണ്ടാകരുതെന്നാണ് പോലീസ് മേധാവിക്ക് വാക്കാല്‍ കിട്ടിയിരിക്കുന്ന നിര്‍ദേശം. താന്‍ പറഞ്ഞാല്‍ എസ്പിമാര് അനുസരിക്കില്ലെന്ന ഡിജിപിയുടെ മറുപടി അതിനുള്ള മുന്‍കൂര്‍ ജാമ്യമായിരുന്നു.
നിരപരാധികളായ നിരവധിപേരെ രാഷ്ട്രീയവൈരത്തിന്റെ പേരില്‍ തടങ്കലില്‍ പാര്‍പ്പിക്കുകയാണെന്നും അരക്ഷിതാവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ ശക്തമായ നിര്‍ദേശം നല്‍കണമെന്നും ഗവര്‍ണറോട് ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: