കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം അക്രമം തുടരുന്നു. ഇന്നലെ പുലര്‍ച്ചെയും പലയിടങ്ങളിലും അക്രമങ്ങള്‍ ഉണ്ടായി. യുവമോര്‍ച്ച തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ.എം. റിത്തിന്റെ കാവുംഭാഗത്തെ വീടിന് ബോംബെറിഞ്ഞു. പൊന്ന്യംപാലത്തിന് സമീപം ബിജെപി പ്രവര്‍ത്തകനായ ശശിധരന്റെ വെല്‍ഡിംഗ് ഷോപ്പിലും അക്രമം നടന്നു. അഞ്ച് വെല്‍ഡിംഗ് മെഷീനുകള്‍ കിണറ്റിലിട്ടു. തലശ്ശേരി, ന്യൂ മാഹി മേഖലയില്‍ നിരോധനാജ്ഞ നിലനില്‍ക്കേയാണ് സിപിഎം അഴിഞ്ഞാട്ടം.
പാനൂര്‍ പത്തായക്കുന്നില്‍ ബിജെപി പാട്യം പഞ്ചായത്ത് കമ്മറ്റി ഓഫീസിനു നേരെയും വാഗ്ഭടാനന്ദ ഗുരുവിന്റെ പേരിലുള്ള ലൈബ്രറിക്ക് നേരേയും അക്രമം നടന്നു. ബിജെപി ഉളിക്കല്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ജയന് താപ്രവന്റെ മുണ്ടാന്നൂരിലെ വീടിനു നേരെ ശനിയാഴ്ച രാത്രി ആക്രമണമുണ്ടായി. ജനലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. സമാധാന യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ അക്രമങ്ങളെല്ലാം.
സിപിഎം അക്രമങ്ങള്‍ ആസൂത്രിതമാണ്. കലാപമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. അക്രമങ്ങളില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. വീടുകള്‍ തകര്‍ക്കുക മാത്രമല്ല കൊള്ളയടിക്കുകയും ചെയ്തു. പല വീടുകളില്‍ നിന്നും ആയിരക്കണക്കിന് രൂപയും സ്വര്‍ണ്ണാഭരണങ്ങളും സിപിഎമ്മുകാര്‍ കൊള്ളയടിച്ചു. ഫര്‍ണ്ണിച്ചറും ഇലക്ട്രോണിക് ഉപകരണങ്ങളും നശിപ്പിച്ചു. ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്, ബിജെപി ജില്ലാ സെക്രട്ടറി എന്‍. ഹരിദാസ് എന്നിവരുടെ വീടുകളും ആക്രമിച്ചവയില്പ്പെടും.
ശനിയാഴ്ച ബിജെപി-സിപിഎം കക്ഷികളുടെ നേതൃത്വങ്ങളുമായി ജില്ലാ ഭരണകൂടം ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. ഇരുവരും സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: