കോഴിക്കോട്: ശബരിമലയില്‍ ആചാരലംഘനമുണ്ടായപ്പോള്‍ ശബരിമല തന്ത്രി തന്റെ കടമയാണ് നിര്‍വ്വഹിച്ചതെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി. മറ്റേതൊരു ക്ഷേത്രത്തിലായാലും അവിടെ ചുമതല വഹിക്കുന്ന പുരോഹിതന് ചെയ്യേണ്ടതു മാത്രമേ ശബരിമല തന്ത്രിയും ചെയ്തിട്ടുള്ളൂ.
ഭക്തജനത്തിരക്കുള്ള സമയത്ത് പരമാവധി ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ തക്ക രീതിയില്‍ ആത്മാര്‍ത്ഥതയോടെ തന്റെ കടമ നിര്‍വ്വഹിക്കാന്‍ മുന്‍കൈയെടുത്തതിനെ അനുമോദിക്കുന്നതിന് പകരം ദേവസ്വം ബോര്‍ഡും മന്ത്രിമാരും അദ്ദേഹത്തെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. മന്ത്രി ജി. സുധാകരന് ഉള്‍പ്പെടെയുള്ളവര്‍ അത്യന്തം നിന്ദ്യമായാണ് തന്ത്രിയെ ആക്ഷേപിച്ചിരിക്കുന്നത്. ഇത്തരം രാഷ്ട്രീയക്കാരുടെ കൈകളില്‍ നിന്നു ഇനിയെങ്കിലും ക്ഷേത്രങ്ങളെ മോചിപ്പിക്കാന്‍ ഭക്തജനങ്ങള്‍ ഒന്നടങ്കം മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
ഹിന്ദു പുരോഹിതന്മാര്ക്കെതിരെ സംസാരിക്കുമ്പോള്‍ സാമാന്യ മര്യാദയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാതിരിക്കാതിരിക്കാന് ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും ശ്രദ്ധിക്കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. നാരായണന് കുട്ടി പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: