അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യ ഉശിരന്‍ വിജയത്തോടെ അരങ്ങേറി. ഗ്രൂപ്പ്്് എ യിലെ ആദ്യ മത്സത്തില്‍ അവര്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക്് തായ്ലന്‍ഡിനെ തോല്‍പ്പിച്ചു. സുനില്‍ ഛേത്രി രണ്ട് ഗോളും എ. താപ്പ, ലാല്‍പെഖുല എന്നിവര്‍ ഓരോ ഗോളും സ്കോര്‍ ചെയതു. ഡാങ്ങ്ഡയാണ് തായ്ലന്‍ഡിന്റെ ഏക ഗോള്‍ നേടിയത്്.
തുടക്കം മുതല്‍ ഇന്ത്യ പൊരുതിക്കയറി. ആദ്യ നിമിഷങ്ങളില്‍ തന്നെ സുനില്‍ ഛേത്രിയെ ഫൗള്‍ ചെയ്തതിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും അത് ഗോളാക്കാനായില്ല. ഇരുപത്തിയേഴാം മിനിറ്റില്‍ ഇന്ത്യ മുന്നിലെത്തി. ബോക്സിനുളളില് വച്ച് തായ് പ്രതിരോധനിരക്കാരന്റെ കൈയില്‍ പന്ത് തട്ടിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഛേത്രിക്ക് പിഴച്ചില്ല. തായ്ലന്‍ഡിന്റെ കീപ്പറെ മറികടന്ന് പന്ത് വലയില്‍.
തകര്‍ത്തുകളിച്ച തായ്ലന്ഡ് ആറുമിനിറ്റുകള്ക്കുള്ളില് സമനില നേടി. ഒരു ഫ്രീകിക്കാണ് ഗോളിന് വഴിയൊരുക്കിയത്. ഗോള്‍ മുഖത്തേക്ക് ഉയര്‍ന്നുവന്ന പന്തില്‍ തലവെച്ച് ഡാങ്ങ്ഡ പന്ത് ഇന്ത്യന്‍ വലയിലാക്കി. ഇടവേളയ്ക്ക്് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. 1-1.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ സുനില്‍ ഛേത്രി വീണ്ടും ഇന്ത്യയെ മുന്നിലാക്കി. മലയാളി താരം ആഷിക്ക് കുരുണിയന് നീട്ടിക്കൊടുത്ത പന്ത് ഛേത്രി വലയിലേക്ക് തിരിച്ചുവിട്ടു.
അറുപത്തിയെട്ടാം മിനിറ്റില്‍ അനിരുദ്ധ് താപ്പ ലീഡ് 3-1 ആക്കി. ഉദാന്ത് സിങ്ങിന്റെ പാസ് മുതലാക്കിയാണ് താപ്പ സ്കോര്‍ ചെയ്തത്. താപ്പയുടെ ആദ്യ രാജ്യാന്തര ഗോളാണിത്. എണ്‍പതാം മിനിറ്റില്‍ ജെജെ ലാല്‍പെഖുല ഇന്ത്യയുടെ നാലാം ഗോളും കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: