കൊച്ചി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലെ കേരളം – ഹിമാച്ചല്‍ പ്രദേശ് മത്സരം ഇന്ന് ആരംഭിക്കും. അംതാറിലെ അടല്‍ ബിഹാരി വാജ്പേയി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാവിലെ 9.30ന് മത്സരം ആരംഭിക്കും. പ്രാഥമിക റൗണ്ടിലെ കേരളത്തിന്റെ അവസാന മത്സരമാണിത്.
നാലാം വിജയം തേടിയാണ് കേരളം ഇറങ്ങുന്നത്. ഇതുവരെ കളിച്ച ഏഴു മത്സരങ്ങളില്‍ മൂന്ന് ജയവും അത്രയും തന്നെ തോല്‍വിയും ഏറ്റുവാങ്ങി. ഒരു മത്സരം സമനിലയായി.
ഗ്രൂപ്പ് എ- ബിയില്‍ 7 മത്സരങ്ങളില്‍ 20 പോയിന്റുളള കേരളം എട്ടാം സ്ഥാനത്താണ്. അതേസയം ഹിമാചല്‍ 22 പോയിന്റുമായി ആറാം സ്ഥാനത്ത് നില്ക്കുന്നു.
കേരള ടീം: സച്ചിന് ബേബി (ക്യാപ്റ്റന്‍), ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക്, മുഹമ്മദ് അസറുദ്ദീന്, സഞ്ജുവിശ്വനാഥ്, റോഹന്‍ പ്രേം,വി.എ.ജഗദീഷ്, അക്ഷയ് ചന്ദ്രന്, വിഷ്ണുവിനോദ്, സിജോമോന്‍ ജോസഫ്, സന്ദീപ് എസ് വാര്യര്‍, നിധീഷ്. എം.ഡി, ബേസില്‍ തമ്പി, രാഹുല്‍.പി, വിനൂപ് എസ് മനോഹരന്,അഭിഷേക് മോഹന്‍, മോനിഷ്.കെ.
ഹിമാചല്‍: പ്രശാന്ത് ചോപ്ര ( ക്യാപ്്റ്റന്), അന്‍കുഷ് ബെയിന്‍സ്, നിഖില്‍ ഗാങ്ട, അങ്കിത് കല്‍സി, ഋഷി ധവാന്, അമിത് കുമാര്‍, മായങ്ക് ഡാഗര്‍, പങ്കജ് ജയ്സ്വാള്‍, ഗുര്‍വീന്ദര്‍ സിങ്, അര്പിത് ഗുലേറിയ, സുമീത് വര്‍മ, പ്രിയന്‍ഷു ഖണ്ടൂരി, എസ്.നിര്‍മോഹി, ഇ. സെന്‍, ആകാശ് വസിഷ്ട്, ആര്.ഐ. താക്കുര്‍, പ്രവീണ്‍ താക്കുര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: