തലശേരി: ശബരിമല യുവതീ പ്രവേശനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള ആവശ്യപ്പെട്ടു. ഒരു കൈയില്‍ അക്രമവും മറുകൈയില്‍ ഭരണവുമാണ് സിപിഎമ്മിന്റേത്. എതിരാളികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ നിയമപരമായി ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ശ്രീധരന് പിള്ള പറഞ്ഞു.
തലശ്ശേരിയില്‍ സിപിഎം. അക്രമത്തിന് ഇരയായ ബിജെപി. നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വീടുകള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ശ്രീധരന് പിള്ള. അക്രമത്തിന് മുന്നില്‍ ബിജെപി മുട്ടുമടക്കില്ല. കേരളത്തിലെ അക്രമങ്ങള്‍ പ്രധാനമന്ത്രിയുടെയും കേന്ദ്രനേതൃത്വത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ശ്രീധരന് പിള്ള പറഞ്ഞു. ബിജെപി. ജില്ലാ സെക്രട്ടറി എന്‍. ഹരിദാസിന്റെ വീട് സന്ദര്‍ശിച്ചാണ് ശ്രീധരന് പിള്ള ഇന്ന് രാവിലെ തുടക്കമിട്ടത്.
ആര്‍എസ്എസ് നേതാവ് കെ. ചന്ദ്രശേഖരന്, വി.മുരളീധരന് എംപി, യുവമോര്‍ച്ചാ മണ്ഡലം പ്രസിഡണ്ട് റിത്വിന്‍, തുടങ്ങിയവരുടെ വീടുകളും ശ്രീധരന് പിള്ള സന്ദര്‍ശിച്ചു. സംസ്ഥാന പ്രസിഡന്റിനൊപ്പം ബിജെപി. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, കെ. രഞ്ജിത്ത്, അഡ്വ. വി. രത്നാകരന്, എന്‍. ഹരിദാസ്, തുടങ്ങിയവരും ഉണ്ടായിരുന്നു. തലശ്ശേരിയില്‍ സിപിഎം. ബിജെപി. സംഘര്‍ഷത്തോടനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങളില്‍ രണ്ട് പേര് അറസ്റ്റിലായിട്ടുണ്ട്. വി. മുരളീധരന് എം.പി.യുടെ വീടിനു നേരെ ബോംബെറിഞ്ഞ കേസിലാണ് അറസ്റ്റ്.
അക്രമ സംഭവത്തോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലയില്‍ 225 കേസുകളാണ് പൊലീസ് എടുത്തിട്ടുള്ളത്. സംഭവത്തില്‍ 394 പേര് അറസ്റ്റിലാവുകയും 34 പേര് റിമാന്റിലാവുകയും ചെയ്തു. തലശ്ശേരിയിലേയും മാഹിയിലേയും നിരോധനാഞ്ജ ഇന്ന് രാത്രിയോടെ അവസാനിക്കും. കഴിഞ്ഞ രാത്രിക്ക് ശേഷം കാര്യമായ ആക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പോലീസ് പട്രോളിങും വാഹനപരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: