കൊച്ചി: കെഎസ്ആര്‍ടിസി എം.പാനല്‍ ജീവനക്കാരുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്നും എത്രപേരെ നിയമിച്ചുവെന്നും ബാക്കി എത്ര ഒഴിവുകളുണ്ടെന്നും വ്യക്തമാക്കണം.
നഷ്ടത്തിലാണെങ്കിൽ കെഎസ്ആർടിസി അടച്ചു പൂട്ടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നാലായിരം കോടിയിലധികം നഷ്ടത്തിലാണെന്ന് കെഎസ്ആർടിസി അഭിഭാഷകൻ അറിയിച്ചപ്പോഴാണ് കോടതി പരാമർശം. കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി. താത്കാലിക ജീവനക്കാരുടെ സേവന കാലാവധി പെൻഷൻ പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആർടിസി നൽകിയ ഹർജികളിൽ അന്തിമ വാദം വ്യാഴാഴ്ച നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: