കൊച്ചി: സമരങ്ങള്‍ മൗലിക അവകാശങ്ങളെ ബാധിക്കുന്നതാകരുതെന്നും ഹര്‍ത്താലിന് ഏഴു ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് വേണമെന്നും ഹൈക്കോടതി. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബാധകമാണെന്നും കോടതി വ്യക്തമാക്കി.
നിയമം ഇല്ലാത്തതുമൂലമാണ് ഹര്‍ത്താല്‍ നിത്യസംഭവമാകുന്നതെന്നും ഇക്കാര്യത്തില്‍ ഇടപെടുന്നതില്‍ കോടതിക്ക് പരിമിതിയുണ്ടെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ത്താലിനിടെ ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം പാര്‍ട്ടികള്‍ക്കും സംഘടനകള്ക്കുമാണെന്നും പണം ഇവരില്‍ നിന്ന് ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഹര്‍ത്താലിന് ഏഴ് ദിവസം മുമ്പ് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നോട്ടിസ് നല്‍കണം, നോട്ടിസ് നൽകി കഴിഞ്ഞാൽ ഹർത്താലിനെതിരെ ആക്ഷേപമുള്ളവർക്ക് കോടതിയെ സമീപിക്കാം. ഹർത്താലിൽ ഉണ്ടാകുന്ന നാശനഷ്ടത്തിന്റെ ഉത്തരവാദിത്തം ആഹ്വാനം ചെയ്യുന്നവര്‍ക്കാണ്. ഇവരില്‍ നിന്ന് നിന്ന് പണം ഈടാക്കണം. സമരങ്ങള്‍ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ തടയുന്നതാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ത്താലുകള്‍ നിയന്ത്രിക്കാന്‍ നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ തയ്യാറാവണമെന്ന നിർദ്ദേശവും ഹെക്കോടതി മുന്നോട്ടുവെച്ചിരുന്നു. ഈ വിഷയത്തിൽ കോടതിയ്ക്ക് ഇടപെടുന്നതിന് പരിമിതിയുണ്ട്. മതിയായ നിയമില്ലാത്തതിനാലാണ് ഹര്‍ത്താലുകള്‍ തുടര്‍ക്കഥയാകുന്നത്. നാളെയും മറ്റനാളുമായി നടക്കുന്ന പണിമുടക്കിനെ നേരിടാന്‍ സ്വീകരിച്ച നടപടികൾ സർക്കാർ കോടതിയെ അറിയിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയ്ക്കും, സ്വകാര്യ വാഹനങ്ങള്‍ക്കും സുരക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കോടതി നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ രേഖമൂലം ഇക്കാര്യം അറിയിച്ചത്.
വ്യാപാരികള്‍ ഉന്നയിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന് എന്ത് നിലപാടാണ് ഉള്ളത്. അവര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. വ്യാപാരികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചേംബര്‍ ഓഫ് കൊമേഴ്സിന് വേണ്ടി ബിജു രമേശും, മലയാള വേദിയുടെ ജോര്‍ജ് വട്ടുകുളവുമാണ് ഹര്‍ത്താലിനെതിരെ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: