സന്നിധാനം: ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി ശശികല പ്രവേശിച്ചെന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തായത് ഗുരുതര സുരക്ഷാ വീഴ്ച. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ദേവസ്വം ബോര്‍ഡ് തയാറായിട്ടില്ല.
ശബരിമല ക്ഷേത്രത്തിന്റെ അധികാരം മുഴുവന്‍ തങ്ങള്‍ക്കാണെന്നാണ് ദേവസ്വം ബോര്‍ഡ് അവകാശപ്പെടുന്നത്. ശ്രീകോവിലിനുള്ളിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മൊബൈല്‍ ഫോണുകള്‍ ശ്രീകോവിലിന് സമീപം നിരോധിച്ചിട്ടുണ്ട്. മാത്രമല്ല മാധ്യമങ്ങള്‍ക്ക് പോലും നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍ യുവതി പ്രവേശിച്ചെന്ന വാദവുമായി പാര്‍ട്ടി ചാനലില്‍ വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സിസിടിവി ദൃശ്യങ്ങള്‍ ചാനലിന് ലഭിച്ചു.
മാത്രമല്ല ബിന്ദുവും കനക ദുര്‍ഗ്ഗയും ദര്‍ശനം നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. അതീവ സുരക്ഷാമേഖലയായ ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുപോയിട്ടും വീഴ്ച അന്വേഷിക്കാന്‍ പോലും പോലീസ് തയാറായിട്ടില്ല.
ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി ശശികല പ്രവേശിച്ചതും മലേഷ്യന്‍ പൗരത്വം ഉള്ളവര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ എത്തിയതും കടുത്ത നിയമലംഘനം എന്ന് നിയമ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ആരാധനാ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള അവകാശം ഇന്ത്യന്‍ പൗരന്മാര്ക്ക് മാത്രമാണ്. സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയും ഇന്ത്യന്‍ പൗരന് മാത്രമാണ് ബാധകം.
വിദേശ പൗരത്വമുള്ള ആള് ഭാരത പൗരന്റെ വിശ്വാസത്തെ ഹനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും കലാപത്തിന് കാരണമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഇതെല്ലാം മറച്ചുവച്ചാണ് പോലീസും സര്‍ക്കാരും വിദേശ യുവതികളെ ശബരിമലയിലെത്തിക്കാന്‍ ശ്രമിക്കുന്നത്.
നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള, സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന പോലീസിന്റെയും ജില്ലാ മജിസ്ട്രേറ്റിന്റെയും റിപ്പോര്‍ട്ടുകളുള്ള സ്ഥലവുമാണ് ശബരിമല. ഇവിടേക്ക് വിദേശികളെ കൊണ്ടുവന്ന് ഭക്തരെ പ്രകോപിപ്പിച്ച് വിദേശ രാജ്യങ്ങളിലടക്കം കേന്ദ്ര സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢശ്രമമാണ് പോലീസും സര്‍ക്കാരും നടത്തുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: