സ്റ്റാലിനിസ്റ്റ് സര്‍ക്കാരും പോലീസും രാത്രിയുടെ മറവില്‍ പിന്‍വാതിലിലൂടെയും, ശിഖണ്ഡിയുടേയും, ആണ്‍വേഷത്തിലും കുതന്ത്രങ്ങളിലൂടെ ശബരിമല ക്ഷേത്രസന്നിധിയില്‍ എത്ര യുവതികളെ കടത്തിയാലും അത് ആചാരമായി അംഗീകരിക്കപ്പെടുകയില്ല. നിരീശ്വരവാദി, ഹിന്ദുവിശ്വാസ, വിരുദ്ധസര്ക്കാരിന്റെ പോലീസ് ബലത്തിലുളള അതിക്രമമായേ കരുതുകയുളളൂ.
സുപ്രീംകോടതി, ഹൈക്കോടതി, നിരീക്ഷകസംഘം എന്നിവയുടെയെല്ലാം ഉത്തരവുകളും നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടുകളും ദുര്‍വ്യാഖ്യാനം ചെയ്തും വളച്ചൊടിച്ചും അവഗണിച്ചും കേരളത്തിലെ ഇടത് സര്‍ക്കാര്‍ രണ്ടോ പത്തോ യുവതികളെ ദര്‍ശനം നടത്തിക്കാന്‍ ധാര്‍ഷ്ട്യത്തോടെ ചെയ്ത ഭക്തജനദ്രോഹ നടപടികള്‍ ജനജീവിതം താറുമാറാക്കി. മനുഷ്യാവകാശ ലംഘനങ്ങളും പോലീസ് അടിച്ചമര്‍ത്തലുകളും നിരോധനാജ്ഞകളും ലാത്തിചാര്‍ജുകളും ജലപീരങ്കി-ടിയര്‍ഗ്യാസ് പ്രയോഗങ്ങളും വൃാപക അറസ്റ്റുകളും കളളക്കേസുകളും ആത്മാഹുതികളും കൊലപാതകങ്ങളും അക്രമങ്ങളും നാശനഷ്ടങ്ങളും എല്ലാം അരങ്ങേറി.
നാടിന്റെ ശാന്തിയും സമാധാനവും തകര്‍ത്തു. കോടിക്കണക്കിന് വിശ്വാസികളെ സര്‍ക്കാര്‍ വഞ്ചിച്ചു. അവരുടെ ഹൃദയങ്ങളില്‍ ആഴത്തില്‍ മുറിവേല്പിച്ചു. ഇതെല്ലാം സംഭവിച്ചത് ഇടതുപക്ഷ സര്‍ക്കാരിന്റെ ഭൗതികവാദ-നിരീശ്വരവാദ ചിന്താഗതി ദേവസ്വം ബോര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കാന്‍ ശ്രമിച്ചതിനാലാണ്.
ശബരിമലയില്‍ സ്ത്രീ നിരോധനമില്ലെന്നു സാമാന്യബുദ്ധിയുള്ളവര്‍ക്കു മനസ്സിലാക്കാവുന്നതേയുള്ളു. ആചാരങ്ങളുടെ അടിസ്ഥാനത്തിലുളള നിയന്ത്രണം മാത്രമാണുളളത്. ഇതുകൊണ്ട് ഇന്ത്യന്‍ ഭരണഘടനക്കോ സ്ത്രീത്വത്തിനോ യാതൊരു കോട്ടവും സംഭവിക്കുന്നില്ല.
പുനപ്പരിശോധിക്കാനിരിക്കുന്ന ഒരു സുപ്രീംകോടതിവിധി മറയാക്കി കോടിക്കണക്കിന് വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ടിരിക്കുന്നത് അനീതിയും അധര്‍മവുമാണ്. ചതിപ്രയോഗങ്ങളിലൂടെ അധികാരദണ്ഡുപയോഗിച്ച് പിണറായി പോലീസ് യുവതികളെ ശബരിമല നടയിലെത്തിച്ചിട്ടുണ്ടെങ്കില് എല്ലാ അശുദ്ധികളും ഇല്ലാതാക്കാനുളള പ്രായശ്ചിത്ത പരിഹാരക്രിയകള്‍ ചെയ്താല്‍ മതി.
സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍ ഹിന്ദുജനകോടികളെ അടിച്ചമര്‍ത്തിയും വിശ്വാസ ധ്വംസനം നടത്തിയും വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മുഖൃമന്ത്രി പിണറായി വിജയന്റെയും സഹായികളുടേയും ദേശദ്രോഹ ശക്തികളുമായുളള രഹസ്യബന്ധങ്ങളും അനധികൃത സ്വത്തുക്കളും സാമ്പത്തിക സ്രോതസുകളും ബിസിനസ് ഇടപാടുകളും എല്ലാം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കണം.
ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡില്‍ നിന്നു മുക്തമാക്കി വിശ്വാസികളുടെ കൈകളില്‍ ഭദ്രമായി എത്തിക്കണം. ഇതിനു കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊളളണം. അല്ലെങ്കില്‍ കേരളത്തില്‍ നിരവധി ബലിദാനികളുടെ രക്തം മാര്‍ക്സിസ്റ്റ് അക്രമണങ്ങളാല്‍ ഒഴുക്കപ്പെടും…!
– സുധീര്‍, നീരേറ്റുപുറം
എങ്കില്‍ മന്ത്രി രാക്ഷസരാജാവോ?
ശബരിമല തന്ത്രി ബ്രാഹ്മണരാക്ഷസനാണെന്ന് മന്ത്രി ജി. സുധാകര അവര്‍കള്‍. അപ്പോള്‍ മന്ത്രി രാക്ഷസരാജാവാണോ? ജനാധിപത്യ മേധാവിത്വ നിലപാടുകള്‍ നില്‍ക്കക്കള്ളിയില്ലാത്ത തീക്കൊള്ളികൊണ്ടുള്ള തല ചൊറിയല്‍ മാത്രമാണോ? അധിക്ഷേപങ്ങള്‍ കൊണ്ട് എതിര്‍ചേരി സൃഷ്ടിച്ച് വായടപ്പിക്കാമെന്ന് ചിലര്‍ കരുതുന്നു.
– വി.വിനോദ്കുമാര്‍ നറുകര
പ്രതികരിക്കാൻ ഇവിടെ എഴുതുക: