കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത നടത്തിയ, വാഴക്കാലയിലെ 31.97 ആര് സ്ഥലത്തിന്റെ വില്‍പ്പന വ്യാജ പട്ടയത്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്ന് തെളിവുകള്‍.
എറണാകുളം ലാന്‍ഡ് ട്രൈബ്യൂണല്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ മുഖാന്തരം 1976ല്‍ 157 നമ്പറായി എറണാകുളം-അങ്കമാലി അതിരൂപതയുടെ പേരില്‍ ഈ സ്ഥലം പതിച്ച് ക്രയ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായാണ് ആധാരത്തില്‍ പറയുന്നത്. ഇതിന്റെ പട്ടയം നമ്പര്‍ 392 എന്നാണ് ആധാരത്തില്‍.
എന്നാല്‍, 1976ല്‍ എറണാകുളം-അങ്കമാലി അതിരൂപത എന്ന പേരില്‍ രൂപതയേ ഉണ്ടായിരുന്നില്ല. 1992ലാണ് എറണാകുളം-അങ്കമാലി അതിരൂപത നിലവില്‍വന്നത്. ആധാര പ്രകാരം, രൂപത രൂപീകരിക്കും മുമ്പേ ആ പേരില്‍ പട്ടയം ഉണ്ടായി. വിവരാവകാശ നിയമപ്രകാരമുള്ള രേഖകളില്‍, 392-ാം നമ്പര്‍ പട്ടയം കുഞ്ഞു താത്തി എന്നപേരില്‍ ഒരാള്‍ക്ക് കുടികിടപ്പ് പതിച്ചുകൊടുത്തുവെന്നാണ്.
അതായത് സ്ഥല വില്‍പ്പനയ്ക്ക് കൃത്രിമ രേഖയുണ്ടാക്കിയെന്നാണ് വ്യക്തമാകുന്നത്. ഇതിനു പിന്നിലുള്ള ഗൂഢാലോചനയും വിശ്വാസവഞ്ചനയും അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അതിരൂപതയില്‍ സുതാര്യതയ്ക്ക് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായ ആര്‍ച്ച്ഡയോസിസ് മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി (എഎംടി) സമിതി ആവശ്യപ്പെടുന്നതായി റിജു കാഞ്ഞൂക്കാരന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: