തിരുവനന്തപുരം: ഒരു വിഭാഗം തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് ഓഫീസില്‍ ഹാജരായി ജോലി ചെയ്യാന്‍ പോലീസ് സംരക്ഷണം ഒരുക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.
വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ പ്രേരിതമായ പണിമുടക്കാണ് നടക്കുന്നത്. രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച കാര്യങ്ങളില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിച്ചിട്ടുള്ള മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രീയ താല്പര്യം മുന്‍നിറുത്തി മാത്രമാണ് പണിമുടക്ക് നടത്തുന്നത്.
കേരളത്തില്‍ പണിമുടക്കിന് ഒത്താശ ചെയ്തുകൊടുക്കുന്ന രീതിയിലുള്ള നടപടി ഉണ്ടാകാതെ ജോലിക്ക് ഹാജരാകുന്ന ജീവനക്കാര്‍ക്ക് ആവശ്യമായ സംരക്ഷണം സര്‍ക്കാര്‍ ഒരുക്കണം. കേരള എന്‍ജിഒ സംഘും ഫെറ്റോ സംഘടനകളും പണിമുടക്കുമായി സഹകരിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.
എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജിഇഎന്‍സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന് യോഗം ഉദ്ഘാടനം ചെയ്തു. ഫെറ്റോ ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍, കെ.വി. അച്യുതന്, ടി.എന്‍. രമേശ്, എം.ടി. മധുസൂദനന്, എം.കെ. അരവിന്ദന്, ഡി. ബാബുപിള്ള, അനിത രവീന്ദ്രന്, പി.കെ. വിനയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: