കോട്ടയം: പൊന്നമ്പലമേട്ടില്‍ ദീപം തെളിയിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തെ നിരാകരിച്ച് സര്‍ക്കാര്‍ മലയരയ സമൂഹത്തെ വഞ്ചിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.
മകരസംക്രമ ദിനത്തില്‍ ആകാശത്ത് മകരജ്യോതി തെളിയുന്ന സമയത്താണ് മലയരയ സമൂഹം പരമ്പരാഗതമായി ദീപാരാധന നടത്തുന്നത്. തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ് മലയരയരുടെ ഈ ആവശ്യത്തെ കവര്‍ന്നെടുക്കുകയായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.
ശബരിമല തന്ത്രിയും, പന്തളം രാജാവും സ്വാമി ഭൂമാനന്ദതീര്ത്ഥരും മലയരയരുടെ അവകാശം തിരികെ നല്‍കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു ഐക്യവേദിയും വിവിധ ഹൈന്ദവ സംഘടനകളും സമുദായ സംഘടനകളും ഈ ആവശ്യത്തെ പിന്തുണച്ചു.
2012 ജനുവരി 5ന് ആചാരപരമായി വിളക്ക് തെളിക്കാന്‍ പുറപ്പെട്ട മലയരയരെ കാളകെട്ടി ക്ഷേത്രവളപ്പില്‍ തടഞ്ഞ് അറസ്റ്റ്ചെയ്തതിലൂടെ ആചാര പുനഃസ്ഥാപനമാണ് തടഞ്ഞത്.
ജനുവരി 14ന് മകരവിളക്ക് ദിനത്തില്‍ ദീപാരാധന നടത്താന്‍ മലയരയരെ അനുവദിക്കണമെന്നും ഇ.എസ്. ബിജു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: