ഇടുക്കി: തെക്കിന്റെ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറില്‍ തണുപ്പ് വീണ്ടും കൂടുന്നു. വര്‍ഷങ്ങള്‍ക്കുള്ളിലെ ഏറ്റവും കൂടിയ തണുപ്പാണ് ഇന്നലെ രാവിലെ മൂന്നാര്‍ മേഖലയില്‍ രേഖപ്പെടുത്തിയത്. ചെണ്ടുവര എസ്റ്റേറ്റില്‍ രേഖപ്പെടുത്തിയ മൈനസ് 4 ഡിഗ്രി സെല്‍ഷ്യസ്. ഇതിന് മുമ്പ് 2009 പുതുവത്സരദിനത്തിലാണ് മൈനസ് 4 ഡിഗ്രി രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷം ഇതുവരെ മൈനസ് 3 ഡിഗ്രി സെല്‍ഷ്യസായിരുന്നു കൂടിയ തണുപ്പ്.
മൂന്നാറിന്റെ പരിസര പ്രദേശങ്ങളായ സൈലന്റ്വാലി, പെരിയവാര, കന്നിമല, സെവന്‍വാലി എന്നിവിടങ്ങളില്‍ മൈനസ് രണ്ടും, മാട്ടുപ്പെട്ടിയില്‍ മൈനസ് ഒന്നും മൂന്നാര്‍ ടൗണില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസുമാണ് ഇന്നലെ പുലര്‍ച്ചെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
ഒരാഴ്ചയിലധികമായി മൂന്നാറില്‍ ഇതേ താപനില തുടരുകയാണ്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്ന മേഖലകളാണ് മൂന്നാര്‍, വട്ടവട, കാന്തല്ലൂര്‍ എന്നിവിടങ്ങള്‍. കാന്തല്ലൂരില്‍ രണ്ട് ദിവസമായി കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. ശീതകാല പച്ചക്കറികള്‍ക്ക് പ്രശസ്തമായ വട്ടവടയിലും സമാന സ്ഥിതിയാണ്. പുലര്‍ച്ചെയുള്ള മഞ്ഞുവീഴ്ച കാണുന്നതിനായി നൂറ് കണക്കിന് പേരാണ് ഇവിടങ്ങളിലേക്ക് എത്തുന്നത.്
കോടികളുടെ നഷ്ടം
മഞ്ഞുവീഴ്ച തുടരുന്നതിനാല്‍ 870 ഹെക്ടര്‍ സ്ഥലത്തെ തേയിലച്ചെടിയുടെ പച്ചക്കൊളുന്ത് നശിച്ചതായി കേരളത്തിലെ പ്രധാന തേയില ഉത്പാദകരായ കണ്ണന്‍ദേവന്‍ കമ്പനി അറിയിച്ചു. 26.47 ലക്ഷം കിലോ പച്ച കൊളുന്താണ് ഇതോടെ നഷ്ടമായത്. ഇതുപയോഗിച്ച് 6.75 ലക്ഷം കിലോ തേയില വിപണിയില്‍ എത്തിക്കാനാകുമായിരുന്നു. ഇതോടെ കോടികളുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. മുന്‍വര്‍ഷം 23.83 ലക്ഷം കിലോ പച്ചക്കൊളുന്താണ് ഇത്തരത്തില്‍ നശിച്ചത്. മഞ്ഞുവീഴ്ച തുടരുന്നതിനാല്‍ നഷ്ടം ഇനിയും കൂടുമെന്നാണ് വിലയിരുത്തല്‍. രാവിലെ പെയ്യുന്ന മഞ്ഞിന് പിന്നാലെ വെയില് ഏല്ക്കുന്നതാണ് കൊളുന്ത് ഉണങ്ങി നശിക്കുന്നതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: