തിരുവനന്തപുരം: ഇന്നലെ അര്‍ദ്ധരാത്രി ആരംഭിച്ച ദേശീയ പണിമുടക്കില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് കേരളത്തില്‍ പ്രസക്തിയില്ല. പെട്രോള്‍വില വര്‍ധനയ്ക്കെതിരെ പ്രഖ്യാപിച്ചതായിരുന്നു പണിമുടക്ക്. പെട്രോള്‍ വില കുത്തനെ ഇടിഞ്ഞതിനാല്‍ പണിമുടക്കിന്റെ മുദ്രാവാക്യം മാറ്റി. പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളായിമാറി. എന്നാല്‍ ഇത് കേരളത്തില്‍ പ്രസക്തമല്ലാത്ത ആവശ്യമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
കേന്ദ്ര സര്‍വീസില്‍ പങ്കാളിത്ത പെന്ഷന് കൊണ്ടുവന്നത് 2004 ജനുവരിയിലാണ്. ഇതിന്റെ മാതൃക പിന്തുടര്ന്ന് പല സംസ്ഥാനങ്ങളും സ്വന്തം നിലയില്‍ പങ്കാളിത്ത പെന്ഷന് അവരവരുടെ ജീവനക്കാര്‍ക്ക് നല്കി. സംസ്ഥാന ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്ഷന് നിര്‍ബന്ധമാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നില്ല. സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കേരളം ഇക്കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തില്ല.
കേന്ദ്രസര്‍ക്കാരില്‍ പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്ക് കുടുംബപെന്ഷനുള്പ്പെടെ അനുവദിച്ച് കേന്ദ്രം ഉത്തരവിറക്കിയിട്ടുണ്ട്. പദ്ധതിക്കുള്ള സര്‍ക്കാര്‍ വിഹിതം 10 ശതമാനത്തില്‍ നിന്ന് പതിനാലായി ഉയര്‍ത്തുകയും ചെയ്തു. ഉദ്യോഗസ്ഥരെ അവരുടെ നോട്ടിഫിക്കേഷന്‍ തീയതിയുടെ അടിസ്ഥാനത്തില്‍ പഴയ പെന്ഷന് പദ്ധതിയില്പ്പെടുത്തുകയും ചെയ്തു. ഇക്കാര്യത്തിലെല്ലാം സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയായിരുന്നു.
പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുമെന്ന് ഇടതുമുന്നണി പ്രകടനപത്രികയില്‍ പറഞ്ഞെങ്കിലും ഭരണത്തിലെത്തിയിട്ട് നടപടിയൊന്നും ഉണ്ടായില്ല. സമിതിയെ നിശ്ചയിച്ച് ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും എങ്ങുമെത്തിയില്ല. സര്‍ക്കാരിനുള്ള താല്പര്യമില്ലായ്മയാണ് ഇത് വ്യക്തമാക്കുന്നത്.
പങ്കാളിത്ത പെന്ഷന് വേണ്ടെന്നുവച്ചാല്‍ ആയിരം കോടിയോളം നഷ്ടം സംസ്ഥാനത്തിനുണ്ടാകും. ഇതുകൂടി കണക്കിലെടുത്താണ് നടപടിക്ക് മുതിരാത്തത്. സംസ്ഥാന സര്‍ക്കാരിന് ചെയ്യാവുന്ന കാര്യത്തിന് കേന്ദ്രത്തെ പഴിചാരുകയാണെന്ന് ചുരുക്കം. അതുകൊണ്ടുതന്നെ ദേശീയ പണിമുടക്കില്‍ ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യങ്ങളിലൊന്നായ പങ്കാളിത്ത പെന്ഷന് കേരളത്തില്‍ അപ്രസക്തവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: