കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തി. ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും വിശ്വാസികളാണോയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. പോലീസിനും സര്‍ക്കാരിനും മറ്റ് സംഘടനകള്‍ക്കും പ്രകടനം നടത്താനുള്ള സ്ഥലമല്ല ശബരിമല. ശബരിമലയില്‍ ചിലരുടെ അജണ്ട മനസിലാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കില്‍ അക്കാര്യം പുറത്ത് നിന്നുള്ള ഏജന്‍സിയെ ഏല്‍പ്പിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്കി.
യുവതീ പ്രവേശനം സംബന്ധിച്ച് ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ നല്കിയ റിപ്പോര്‍ട്ട് പരിഗണിക്കുകയായിരുന്നു കോടതി. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് മനിതി സംഘം സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കടത്തിവിട്ടതിനെയും ഹൈക്കോടതി വിമര്‍ശിച്ചു. ഒരു വാഹനങ്ങളും കടത്തി വിടരുതെന്ന് നിര്‍ദേശം ഉള്ളതല്ലേ. അങ്ങനെയുള്ളപ്പോള്‍ വാഹനങ്ങള്‍ കടത്തിവിട്ടത് എന്തിനെന്ന് ചോദിച്ച കോടതി, ഇത് കോടതിയലക്ഷ്യമാകുമെന്നും വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ അടക്കം എ.ജി നേരിട്ടെത്തി വിശദീകരണം നല്‍കിയെങ്കിലും കോടതി തൃപ്തരായില്ല.
സര്‍ക്കാരിന് പറയാനുള്ള കാര്യങ്ങളെല്ലാം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കും. പറയാനുള്ളതെല്ലാം പേപ്പറില്‍ കാണണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. സ്വകാര്യ വാഹനം അനുവദിച്ചത് മനിതി സംഘത്തിന്റെ സുരക്ഷയെ കരുതിയാണെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: