തൃശൂര്‍: മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ പേരാമ്പ്ര മാതൃക സംസ്ഥാന വ്യാപകമായി നടപ്പാക്കുകയാണ് സിപിഎമ്മും സര്‍ക്കാരുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്. വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേരാമ്പ്രയില്‍ ജുമാമസ്ജിദിന് കല്ലെറിഞ്ഞ സിപിഎം ലക്ഷ്യമിട്ടത് ഹിന്ദു-മുസ്ലീം കലാപമായിരുന്നു. മതന്യൂനപക്ഷങ്ങളെ ശബരിമല സമരത്തിനെതിരായി തിരിക്കുക എന്ന തന്ത്രമാണ് സിപിഎമ്മിന്. ഇത് നടക്കാന്‍ പോകുന്നില്ല. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആചാര സംരക്ഷണത്തോടൊപ്പമാണ്. ഈശ്വരവിശ്വാസികളും അല്ലാത്തവരും തമ്മിലുള്ള പോരാട്ടമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്.
സംസ്ഥാനത്ത് അരാജകത്വവും കലാപവും സൃഷ്ടിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരവും ധാര്‍ഷ്ട്യവുമാണ്. ഒരു ഭാഗത്ത് സിപിഎം ആളുകളെ കല്ലെറിഞ്ഞു കൊല്ലുന്നു. പള്ളിക്കും അമ്പലത്തിനും നേരെ കല്ലെറിയുന്നു. മറുഭാഗത്ത് സര്‍ക്കാരും പോലീസും നിരപരാധികളായ അയ്യപ്പഭക്തരെ വേട്ടയാടുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ ജനം നിയമം കയ്യിലെടുക്കുന്ന സാഹചര്യമുണ്ടാകുമെന്നും കൃഷ്ണദാസ് പറഞ്ഞു.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും സബ്ജയിലിലും ജില്ലാ ജയിലിലും കഴിയുന്ന തടവുകാരെ അദ്ദേഹം സന്ദര്‍ശിച്ചു. ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: