കണ്ണൂര്‍: മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അഖില കേരള മാരാര്‍ ക്ഷേമസഭ സ്വാഗതം ചെയ്തു.
കഴിഞ്ഞ പത്ത് വര്‍ഷമായി മാരാര്‍ ക്ഷേമസഭ നിരന്തരമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സംവരണ നയത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായും സംസ്ഥാന പ്രസിഡന്റ് എന്‍.ഇ. ഭാസ്ക്കര മാരാര്‍ അറിയിച്ചു.
യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കുമരപുരത്ത് ശങ്കരന്‍കുട്ടി മാരാര്‍, സെക്രട്ടറിമാരായ ആര്. വേലായുധ മാരാര്‍, എം.കെ. കൃഷ്ണകുമാര്‍ മാരാര്‍, വൈസ് പ്രസിഡന്റ് ടി.വി. കുട്ടികൃഷ്ണമാരാര്, മഹിളാ വിഭാഗം അധ്യക്ഷ എന്‍.ഇ. പ്രിയംവദ, സോഷ്യല്‍ മീഡിയ അഡ്മിന് ടി.വി. ശ്രീവത്സന്മാരാര്, പി.വി. രാജശേഖര മാരാര്‍, സുഗുണന് മാരാര്‍, പി.വി. വേണുഗോപാല മാരാര്‍, കെ.ടി. അനില്‍കുമാര്‍ മാരാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: