തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ആറ് ദിവസമായി നിരാഹാരം കിടന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തുടര്‍ന്ന് മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ പ്രൊഫ. വി.ടി. രമ നിരാഹാരസമരം ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള രമയെ ഷാള്‍ അണിയിച്ചു.
ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന്റെ 37-ാം ദിവസമായിരുന്നു ഇന്നലെ. ഒ. രാജഗോപാല്‍ എംഎല്‍എ ഇന്നലെ സമരം ഉദ്ഘാടനം ചെയ്തു. ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ ചില ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ കമ്മിറ്റി ഉപാധ്യക്ഷന്‍ മുക്കുംപാലംമൂട് ബിജു സ്വാഗതം പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്, സംസ്ഥാന സമിതി അംഗം അശോക് കുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ദു, മീഡിയാ സെല്‍ കോര്‍ഡിനേറ്റര്‍ സന്ദീപ്, കൗണ്‍സിലര്‍മാര്‍ തുടങ്ങി വിവിധ സംസ്ഥാന, ജില്ലാ എന്‍ഡിഎ നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: