കോഴിക്കോട്: മകരസംക്രമ ദിവസം പൊന്നമ്പലമേട്ടില്‍ ദീപാരാധന നടത്താനുള്ള അവകാശം മലയരയര്‍ക്ക് നല്‍കണമെന്ന ആവശ്യത്തിന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും പുല്ലുവില കല്‍പ്പിക്കുന്നില്ല. കേരളത്തിലെ അരലക്ഷത്തോളം വരുന്ന മലയരയരുടെ ആചാരപരമായ അവകാശമാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും നിഷേധിക്കുന്നത്.
പൊന്നമ്പല മേട്ടില്‍ പരമ്പരാഗതമായി മകരവിളക്ക് തെളിയിച്ചിരുന്നത് മലയരയ വിഭാഗമായിരുന്നു. എന്നാല്‍ പിന്നീട് ഇത് ദേവസ്വം ബോര്‍ഡ് കയ്യടക്കി. ശബരിമല തന്ത്രിയും പന്തളം രാജാവും ആദ്ധ്യാത്മികാചാര്യന്മാരും ഹിന്ദു സംഘടനകളും ദേവസ്വം ബോര്‍ഡിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. 2012 മെയ് 23ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഹിന്ദു സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. അന്ന് സര്‍ക്കാരിന് ഹിന്ദു ഐക്യവേദി സമര്‍പ്പിച്ച ഹിന്ദു അവകാശ പത്രികയിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു.
എന്‍എസ്എസ്, വീരശൈവസഭ തുടങ്ങിയ സംഘടനകളും ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു.
2011 നവംബര്‍ രണ്ടിന് മലയരയ സംഘടനകളും അയ്യപ്പഭക്ത സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ഈ അവകാശം മലയരയ സമുദായത്തിന് നല്‍കാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാക്കാല്‍ സമ്മതിച്ചതായിരുന്നു.
2012 ജനുവരി 15ന് രണ്ടായിരത്തോളം മലയരയര്‍ ഈ ആവശ്യമുന്നയിച്ച് ആചാരപരമായി വിളക്കു തെളിയിക്കാന്‍ പൊന്നമ്പല മേട്ടിലേക്ക് പുറപ്പെട്ടു. എന്നാല്‍ ഇവരെ കാളകെട്ടി മഹാദേവക്ഷേത്രത്തിനടുത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മാവോയിസ്റ്റ് യുവതികളെ ഒളിച്ചുകടത്തി ശബരിമലയില്‍ ആചാരം ലംഘിക്കാന്‍ കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ മലയരയരുടെ ആചാരപരമായ അവകാശം നിഷേധിക്കുന്നതില്‍ വന്‍ പ്രതിഷേധമാണുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: