അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യയുടെ പ്രീ ക്വാര്‍ട്ടര്‍ സ്വപ്നം ഒരു പോയിന്റ് അരികെ. ഗ്രൂപ്പ് എയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒരു പോയിന്റു നേടിയാല്‍ ഇന്ത്യക്ക് പ്രീ ക്വാര്‍ട്ടറില്‍ കടക്കാം. ആദ്യ മത്സരത്തില്‍ തായ്ലന്‍ഡിനെ തകര്‍ത്തെറിഞ്ഞ ഇന്ത്യ മൂന്ന് പോയിന്റുമായി മുന്നിട്ടുനില്‍ക്കുകയാണ്. ഓരോ പോയിന്റ് നേടിയ ബഹ്റിനും യുഎഇയുമാണ് തൊട്ടു പിന്നില്‍.
തായ്ലന്‍ഡിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഇന്ത്യ ഗോള്‍ ശരാശരിയില്‍ മുന്നിട്ടുനില്‍ക്കുകയാണ്. അവസാന രണ്ട് മത്സരങ്ങളില്‍ നേരിയ വ്യത്യാസത്തിന് തോറ്റാലും ഇന്ത്യക്ക് പ്രീക്വാര്ട്ടറിലെത്താനായേക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് നേരിട്ട് പ്രീക്വാര്‍ട്ടറിലെത്താം. ആറു ഗ്രൂപ്പുകളിലെ ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാര്‍ക്കും രണ്ടാം റൗണ്ടിലെത്താനാകും.
തായ്ലന്‍ഡിനെതിരെ വിജയം നേടിയ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നാളെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ യുഎഇയെ നേരിടും.
തായ്ലന്‍ഡിനെതിരെ മിന്നുന്ന വിജയമാണ് ഇന്ത്യ നേടിയത്. അടുത്തത് ആതിഥേയരായ യുഎഇ. ആതിഥേയരായ യുഎഇയുടെ ശൈലി വ്യത്യസ്തമായിരിക്കാം. എന്നിരുന്നാലും ഞങ്ങള്‍ക്ക് അവര്‍ മറ്റൊരു എതിരാളികള്‍ മാത്രമാണെന്ന് ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്സ്റ്റന്റയിന് പറഞ്ഞു.
കഴിഞ്ഞ നാലുവര്‍ഷമായി ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ചവച്ചുവരുകയാണ്. ഓരോ വിജവും എടുത്തുപറയുന്നില്ല. ഏഷ്യന്‍ കപ്പ് മികവ് കാട്ടാനുള്ള വേദിയാണ്. തായ്ലന്‍ഡിനെ തകര്‍ത്ത് ആദ്യ കടമ്പ കടന്നുകഴിഞ്ഞു. അടുത്തത് യുഎഇയാണെന്ന് കോച്ച് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയോട് തോറ്റ് മണിക്കൂറുകള്‍ക്കകം തായ്ലന്‍ഡിന്റെ സെര്‍ബിയന്‍ കോച്ച് മിലോവന്‍ രജേവക്കിനെ പുറത്താക്കി.
കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് സി മത്സരത്തില്‍ ചൈന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കിര്‍ഗിസ്ഥാനെ തോല്‍പ്പിച്ചു. മറ്റൊരു ഗ്രൂപ്പ് സി പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ദക്ഷിണ കൊറിയ ഫിലിപ്പീന്‍സിനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: