വില്ലിങ്ങ്ടണ്‍: ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി ആറു തവണ അമ്പതില്‍ കൂടുതല്‍ റണ്‍സ് നേടി കീവിസ് താരം റോസ് ടെയ്ലര് സച്ചിനെയും കോഹ്ലിയേയും മറികടന്ന് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ റെക്കോഡിനൊപ്പം എത്തി.
ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തില്‍ 137 റണ്‍സ് നേടിയതോടെയാണ് ടെയ്ലര് വില്ല്യംസണിന്റെ റെക്കോഡിനൊപ്പം എത്തിയത്്. 181 നോട്ടൗട്ട്, 80, 86 നോട്ടൗട്ട്, 54, 90, 137 എന്നിങ്ങനെയാണ് ടെയ്ലറുടെ അവസാന ആറ് ഇന്നിങ്ങ്സുകളിലെ സ്കോര്‍. സച്ചിനും കോഹ്ലിയും തുടര്‍ച്ചയായി അഞ്ചു തവണ മാത്രമാണ് അമ്പതില്‍ കൂടുതല്‍ റണ്‍സ് നേടിയത്്.
കെയ്ന്‍ വില്ല്യംസണ് 2015 ലാണ് തുടര്‍ച്ചയായി ആറു തവണ അമ്പതില്‍ കൂടുതല്‍ റണ്‍സ് നേടിത്. ആന്‍ഡ്രു ജോണ്‍സ് (ന്യൂസിലന്‍ഡ്), മുഹമ്മദ് യൂസഫ് (പാക്കിസ്ഥാന്), ഗോര്‍ഡന്‍ ഗ്രീനിഡ് (വിന്‍ഡീസ്), മാര്‍ക്ക് വോ (ഓസ്ട്രേലിയ) എന്നിവരും തുടര്‍ച്ചയായി ആറു തവണ അമ്പതില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ തവണ അമ്പതില്‍ കൂടുതല്‍ റണ്‍സ് നേടിയ താരം പാക്കിസ്ഥാന്റെ ജാവേദ് മിയാന്‍ദാദാണ്. 1987 ല്‍ ഒമ്പത്് തവണ അമ്പതില്‍ കൂടുതല്‍ റണ്‍സ് നേടിയാണ് റെക്കോഡിട്ടത്.
ശ്രീലങ്കക്കെതിരെ അവസാന മത്സരത്തില്‍ സെഞ്ചുറി നേടിയ ടെയ്ലര് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ന്യൂസിലന്‍ഡ് ബാറ്റ്സ്മാനായി. ടെയ്ലറുടെ ഇരുപതാം സെഞ്ചുറിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: