തിരുവനന്തപുരം: ജനത്തെ ദ്രോഹിച്ച് ദേശീയ പണിമുടക്ക് രണ്ടാം ദിനത്തിലേക്ക്. സംസ്ഥാനത്ത് ഇന്നും സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു. തിരുവനന്തപുരത്ത് വേണാട്, ശബരി എക്സ്പ്രസ് ട്രെയിനുകള്തടഞ്ഞു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. 40 മിനിറ്റ് വൈകിയാണ് വേണാട് എക്സ്പ്രസ് പുറപ്പെട്ടത്.
ചങ്ങനാശേരിയില്‍ വേണാട് എക്സ്പ്രസ് തടഞ്ഞു. കൊച്ചി കളമശ്ശേരിയിലും ട്രെയിന്‍ തടഞ്ഞു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരം – മംഗളൂരു മലബാര്‍ എക്സ്പ്രസ് സമരാനുകൂലികള്‍ തടഞ്ഞു. കൊല്ലം തിരുവനന്തപുരം പാസഞ്ചര്‍ ചിറയിന്‍കീഴ് വച്ച് തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെഎസ്ആര്‍ടിസി ബസുകള്‍ ഇന്നും നിരത്തിലിറക്കിയിട്ടില്ല. ഇത് ശബരിമല തീര്‍ത്ഥാടകരെയും വലച്ചിട്ടുണ്ട്.
പാലക്കാട് ,മലപ്പുറം ,വയനാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഇന്നും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തില്ല.വയനാട് സുല്‍ത്താന്‍ബത്തേരി കെഎസ്ആര്‍ടിസിയില്‍ ഡിപ്പോയില്‍ ജോലി ചെയ്യാന്‍ തയ്യാറായി ജീവനക്കാരെത്തിയെങ്കിലും കെഎസ്ആര്‍ടിസി ബസുകള്‍ ഓടിക്കാന്‍ തയാറായില്ല.
കടകള്‍ മിക്കയിടത്തും ഭീഷണിപ്പെടുത്തി ബലമായി അടപ്പിക്കുന്നുണ്ട്. കോഴിക്കോട് മിഠായിത്തെരുവില്‍ പോലീസ് ശക്തമായ സുരക്ഷ ഒരുക്കുന്നുണ്ടെന്ന് പറഞ്ഞെങ്കിലും കടകള്‍ മിക്കതും അടഞ്ഞുകിടക്കുകയാണ്. ഇന്നലെ വ്യപാരികള്‍ കട തുറന്നുവെങ്കിലും സമരാനുകൂലികള്‍ കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: