തിരുവനന്തപുരം : ഫേസ്ബുക്കിലൂടെ അക്രമങ്ങള്‍ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ സന്ദേശത്തിനൊപ്പം സിപിഎമ്മുകാര്‍ തന്നെ കല്ലേറ് നടത്തുന്ന ചിത്രം നല്കി പൊല്ലാപ്പ് പിടിച്ച് സംസ്ഥാന പാര്‍ട്ടി നേതൃത്വം. ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് നടത്തിയ ഹര്‍ത്താലിനെതിരെ സിപിഎം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്കിയ ചിത്രമാണ് പാര്‍ട്ടിക്ക് വീണ്ടും തലവേദനയായിരിക്കുന്നത്.
സിപിഎമ്മുകാര്‍ സംസ്ഥാനത്ത് കല്ലേറ് നടത്തുന്നതായി ഒരു ഇംഗ്ലീഷ് പത്രത്തില്‍ വാര്‍ത്തയ്ക്കൊപ്പം നല്കിയ ചിത്രമാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പിനൊപ്പം ഔദ്യോഗിക പേജില്‍ കഴിഞ്ഞദിവസം നല്‍കിയത്. കലാപ നീക്കം സംസ്ഥാനത്ത് നടക്കില്ല എന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പും ഏദ്ദേഹത്തിന്റെ ചിത്രവും അക്രമത്തിന്റെ ചിത്രവും ഉള്‍പ്പെടുന്ന പോസ്റ്റാണ് സിപിഐഎം കേരള എന്ന പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലിട്ടത്. എതാനും പേര് കല്ലെറിയുന്ന ചിത്രമായിരു്ന്നു ഇത്.
എന്നാല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ പോലീസിനു പിന്നില്‍ നിന്ന് സുരക്ഷിതരായി സിപിഎം പ്രവര്‍ത്തകര്‍ ബിജെപിക്കാരെ കല്ലെറിയുന്നു എന്നാണ് ഇംഗ്ലീഷ് പത്രം പ്രസിദ്ധീകരിച്ചപ്പോള്‍ ഈ ചിത്രത്തിന് നല്കിയ യഥാര്‍ത്ഥ അടിക്കുറുപ്പ്. സിപിഎം ഈ പോസ്റ്റിട്ടതോടെ പലരും ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് വിമര്‍ശനവുമായി രംഗതെത്തിയിട്ടുണ്ട്. അതേസമയം സിപിഎമ്മിന്റെ ആക്രമണങ്ങള്‍ തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടതോടെ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വം പരുങ്ങലിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: