ന്യൂദല്‍ഹി :മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള ബില്ലിനെ മുസ്ലിം ലീഗില്‍ നിന്നുള്ള മൂന്ന് എംപിമാര്‍ മാത്രം. ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലിനെ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍. എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി എന്നിവര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തത്.
അതേസമയം കോണ്‍ഗ്രസും, സിപിഐഎമ്മും, എന്‍സിപിയും ബില്ലിനെ പിന്തുണച്ചു. ആകെ 326 വോട്ടുകളില്‍ ബിജെപി, കോണ്‍ഗ്രസ്, സിപിഎം എന്നിവ അടക്കം 232 വോട്ടുകളാണ് പിന്തുണച്ചത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും, എഐഎഡിഎംകെയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
അതിനിടെ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനെ ഒവൈസി വിമര്‍ശിച്ചു. ഭരണഘടനാശില്‍പ്പി അംബേദ്കറിനോടുള്ള അവഹേളനമാണ് ഇത്. സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നല്കാന് ഭരണഘടന അനുവദിക്കുന്നില്ല. സംവരണത്തിന് അടിസ്ഥാനം നീതിയാണ്. രാജ്യത്തെ ദാരിദ്ര നിര്‍മാര്‍ജനത്തിന് പലതരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കാമെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
ബില്ലില്‍ എട്ടുലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് ഉപരിപഠനത്തിനും സര്‍ക്കാര്‍ ജോലികളിലും പത്ത് ശതമാനം വരെ സംവരണം നല്‍കാനാണ് നിര്‍ദ്ദേശിക്കുന്നത്. നിലവില്‍ ഒബിസി, പട്ടികജാതി- പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കാണ് സംവരണം ലഭിക്കുന്നത്. വിവിധ സംഘടനകളില്‍ നിന്നും ഏറെക്കാലമായി സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
രാജ്യസഭ ഇന്ന് സാമ്പത്തിക സംവരണബില്‍ പരിഗണിക്കും.ഈ സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ദല്‍ഹിയില്‍ യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് നേതൃത്വം നല്കിയ കൂടിക്കാഴ്ചയില്‍ അഹമ്മദ് പട്ടേല്‍, ഡി. രാജ, ജോസ് കെ. മാണി, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിലാപാടിനെ കുറിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ച നടത്തിയതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: