കോഴിക്കോട് : സംസ്ഥാനത്തെ തെരുവ് ഭക്ഷണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ സംവിധാനം കൊണ്ടുവരുന്നു.ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതുപ്രകാരം ജില്ലകളിലെ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലെ പെട്ടിക്കടകളിലും തട്ടുകടകളിലും വില്‍ക്കുന്ന ഭക്ഷണങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും. കൂടാതെ വില്‍പ്പനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിനു മുന്നോടിയായി അധികൃതര്‍ ജില്ലകളിലെ തട്ടുകടകളുടേയും, പെട്ടിക്കടകളുടേയും വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചു.
ഭക്ഷണങ്ങള്‍ വില്‍ക്കുന്ന പെട്ടിക്കടകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം പ്രാഥമിക സൗകര്യങ്ങളും ഏര്‍പ്പെടുത്താനാണ് അധികൃരുടെ തീരുമാനം. ശുദ്ധജലം ലഭ്യമാക്കാനും, പെട്ടിക്കടകള്‍ക്ക് ഏകീകൃത രൂപവും, നിറവും, ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനം എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: