ന്യൂദല്‍ഹി: ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍. രാഹുലിനും ബിസിസിഐയുടെ കാരണം കാണിക്കല്‍ നോട്ടീസ്. കോഫി വിത്ത് കരണ്‍ എന്ന ചാനല്‍ പരിപാടിയില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയതെന്ന് ബിസിസിഐ ഇടക്കാല ഭരണസമിതി ചെര്‍മാന്‍ വിനോദ് റായ് പറഞ്ഞു.
ട്വിറ്ററിലൂടെ ക്ഷമാപണം അംഗീകരിക്കില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിന്റെ നിലവാരം ഇരുവരും കാത്ത്സൂക്ഷിച്ചില്ല. ഒരു ഇന്ത്യന്‍ താരമെന്നനിലയില്‍ തെറ്റും ശരിയും തമ്മിലെ വ്യത്യാസം മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ഇത്തരം കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാനാണ് നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: