ഡാക്കര്‍: ഈജിപ്ത് സ്ട്രൈക്കര്‍ മുഹമ്മദ് സലയെ ആഫ്രിക്കന്‍ ഫുട്ബോളറായി തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സല ഈ അവാര്‍ഡിന് അര്ഹനാകുന്നത്്.
കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്ബോളില്‍ അംഗങ്ങളായ 56 ടീമുകളുടെ സാങ്കേതിക ഡയറക്ടര്‍മാരും മുഖ്യ പരിശീലകരും വോട്ടെടുപ്പിലൂടെയാണ് സലയെ ആഫ്രിക്കന്‍ ഫുട്ബോളറായി തെരഞ്ഞെടുത്തത്.
ലിവര്‍പൂളിന്റെ സാദിയോ മാനെ, ആഴ്സണലിന്റെ പിയറി എമറിക് ഔബാമേയാങ്ങ് എന്നിവരെ മറികടന്നാണ് സല വോട്ടെടുപ്പില്‍ മുന്നിലെത്തിയത്. കഴിഞ്ഞ വര്‍ഷവും ഈ താരങ്ങളെ മറികടന്നാണ് സല ഈ അവാര്‍ഡിനര്‍ഹനായത്. ഇത് മൂന്നാം തവണയാണ് ഒരു ഈജീപ്ഷ്യന്‍ താരം ഈ അവാര്‍ഡ് കരസ്ഥമാക്കുന്നത്. 1983 ല്‍ ഈജിപ്തിന്റെ മെഹ് മൂദ് എല്‍ ഖാടിബ് ആഫ്രിക്കന്‍ ഫുട്ബോളറായി.
എന്നെ സംബന്ധിച്ചിടത്തോളം വമ്പന്‍ അവാര്‍ഡാണിത്. ഒരുകാലത്ത് ഈ അവാര്‍ഡ് സ്വന്തമാക്കണമെന്ന് സ്വപ്നം കണ്ടിരുന്നു. രണ്ട് തവണ അവാര്‍ഡ് നേടാനായതില്‍ അഭിമാനമുണ്ട്. കുടുംബത്തിനും സഹതാരങ്ങള്‍ക്കും ഒരുപാട് നന്ദി. ഈ അവാര്‍ഡ് എന്റെ രാജ്യത്തിന് സമിര്പ്പിക്കുന്നെന്ന് സല പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച താരമാണ് സല. ഫൈനലില്‍ സലക്ക് പരിക്കേറ്റു. മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലിവര്‍പൂളിനെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് ചാമ്പ്യന്മാരായി.
പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ സല ലിവര്‍പൂളിനായി പതിമൂന്ന് ഗോളുകള്‍ നേടിക്കഴിഞ്ഞു. പോയിന്റ് നിലയില്‍ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: