തിരുവനന്തപുരം: ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം 38-ാം ദിവസം പിന്നിട്ടു. മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ പ്രൊഫ. വി.ടി. രമയുടെ നിരാഹാരസമരം ഇന്ന് മൂന്നാം ദിവസത്തിലേയ്ക്ക് കടക്കും.
ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അയ്യപ്പഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ ഭക്തജനവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തുന്നത്.
മുന്‍ മന്ത്രി സുന്ദരേശന് നായര്‍ ഇന്നലെ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സമിതി അംഗം അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന് ആമുഖ പ്രഭാഷണം നടത്തി. ഒ. രാജഗോപാല്‍ എംഎല്‍എ, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ജില്ലാ സെക്രട്ടറിയും കൗണ്‍സിലറുമായ ആര്.സി. ബീന, മഹിളാമോര്‍ച്ച എറണാകുളം ജില്ലാ പ്രസിഡന്റ് പത്മജാ മേനോന്, മഹിളാമോര്‍ച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ദു, ചിത്രാലയം രാധാക്യഷ്ണന്, കൗണ്‍സിലര്‍മാര്‍ തുടങ്ങി വിവിധ സംസ്ഥാന, ജില്ലാ എന്‍ഡിഎ നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: